വാൾ കാട്ടി വീട്ടമ്മയുടെ മാല കവർന്ന സംഭവം: അന്വേഷണം ഊർജിതം
text_fieldsകഴക്കൂട്ടം: ചെമ്പഴന്തി ശ്രീനാരായണ കോളജിന് സമീപം അഞ്ചംഗ ഗുണ്ടാസംഘം വീട്ടമ്മയുടെ കഴുത്തിൽ വാൾെവച്ച് മാല പൊട്ടിച്ചെടുക്കുകയും വീട്, കട, കാർ എന്നിവ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം കഴക്കൂട്ടം പൊലീസ് ഊർജിതമാക്കി.
ചെമ്പഴന്തി ശ്രീനാരായണ കോളജിെൻറ പിറകുവശത്ത് കുണ്ടൂർകുളത്തിന് സമീപം അൻസി മൻസിലിലായിരുന്നു കഴിഞ്ഞ രാത്രി ഗുണ്ടാസംഘം അഴിഞ്ഞാടിയത്. വീടിനോട് ചേർന്ന കടയിൽനിന്ന അൻസിയുടെ മാതാവ് ഷൈലജയുടെ കഴുത്തിൽ ആദ്യം വാൾെവച്ച് ആറര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തു. ബഹളം കേട്ട് പുറത്തുവന്ന ആൻസിയെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും വെട്ടാൻ ശ്രമിച്ചു. കട അടിച്ചുതകർത്ത സംഘം വീട്ടിനു മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാറും വീടിെൻറ ജാനാല ചില്ലുകളും വെട്ടിപ്പൊളിച്ചു.
പൊലീസിനെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കരിക്ക് രതീഷ്, പോപ്പി അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് വീട്ടുകാർ കഴക്കൂട്ടം പൊലീസിനോട് പറഞ്ഞത്. അൻസിയുടെ സഹോദരൻ എവിടെയെന്ന് ചോദിച്ചുകൊണ്ടാണ് സംഘം എത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. അക്രമിസംഘം രക്ഷപ്പെട്ടതായും അവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയെന്നും കഴക്കൂട്ടം ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.