Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപലവട്ടം പണിതിട്ടും...

പലവട്ടം പണിതിട്ടും ചേറൊഴിയാതെ വീടുകൾ

text_fields
bookmark_border
പലവട്ടം പണിതിട്ടും ചേറൊഴിയാതെ വീടുകൾ
cancel

കൊച്ചി: പ്രളയത്തിനിെട ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കിയെടുക്കാൻ വേണ്ടി വരുന്നത് ദിവസങ്ങളോളം നീണ്ട പ്രയത്നം. വീടുകളിലേക്ക് മടങ്ങിയെത്തിയ പലർക്കും തുടച്ചുനീക്കാനാവാത്ത വിധം അടിഞ്ഞു കൂടിയ ചെളി മൂലം  താമസം പുനരാരംഭിക്കാനാവാത്ത സ്ഥിതിയാണ്. രാവിലെ വീടുകളിലെത്തി ശുചീകരണം നടത്തിയശേഷം വൈകുന്നേരം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മടങ്ങുകയാണ് പലരും. ഇനിയും ദിവസങ്ങളോളം പ്രവർത്തിച്ചാലേ കയറിക്കിടക്കാനെങ്കിലും പറ്റൂ എന്നാണ് പല വീട്ടുകാരും പറയുന്നത്.

പുഴയോരങ്ങളിലും പാടയോരങ്ങളിലുമുള്ള വീടുകളിലും കടകളിലുമാണ് വൻ അളവിൽ ചെളിയടിഞ്ഞ് കൂടിയത്. മൂന്നടിയിലേറെ ചെളിയടിഞ്ഞ വീടുകളുമുണ്ട്. നിൽക്കാൻ പോലും ഇടമില്ലാത്തതിനാൽ ഇവ നീക്കം ചെയ്യാൻ വളരെ ബുദ്ധിമുേട്ടണ്ടി വരുന്നു. പലയിടങ്ങളിലും വീട്ടുകാർക്കൊപ്പം സന്നദ്ധ പ്രവർത്തകരും ബന്ധുക്കളും ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തുന്നത്. 

ചെളി നീക്കം ചെയ്യാൻ ആളെ കിട്ടാതെ വലയുന്ന കുടുംബങ്ങളുമുണ്ട്. പ്രായമായവർ തനിച്ചു കഴിയുന്ന വീടുകളിലെ ശുചീകരണ പ്രവർത്തനവും പ്രതിസന്ധിയിലാണ്. വെള്ളം കയറി നശിച്ച ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളെല്ലാം വീടുകൾക്ക് പുറത്താണ്. നന്നാക്കിയെടുക്കാനാവുമോയെന്ന അവസാന പരീക്ഷണം നടത്തി ഉപേക്ഷിക്കാൻ തീരുമാനിച്ചവയാണ് ഇതിലേറെയും.  വീടുകളിലെ മോേട്ടാർ പമ്പുകളും തകരാറിലാണ്. ചെളി പുരണ്ട് കറുത്തു പോയ സ്റ്റീൽ പാത്രങ്ങളും മറ്റും ഇനി ഉപയോഗിക്കാനാവാത്ത നിലയിലാണ്.

കക്കൂസ് മാലിന്യങ്ങൾ കയറിയ വീടുകളും ഏറെ. വൈദ്യുതി നിലച്ചതിനാൽ പല വീടുകളിലും വെളിച്ചമില്ല. ദുർഗന്ധം സഹിച്ചാണ് ശുചീകരണ പ്രവർത്തനം നടത്തുന്നത്. കിണറുകളിലടക്കം ചെളി വെള്ളം നിറഞ്ഞ അവസ്ഥയാണ്. ഇൗ വെള്ളം ഉപയോഗിച്ചാണ് വീടിനകത്തെ ചെളി കഴുകിക്കളയാൻ ശ്രമിക്കുന്നത്. എത്ര കഴുകിയാലും വൃത്തിയാകാത്തതിനാൽ ദിവസങ്ങളോളം ഇനിയും ശുചീകരണം ആവശ്യമുണ്ട്. വീട് വൃത്തിയാക്കിയിട്ട് വേണം പുതിയ ജീവിതം തുടങ്ങാൻ. പൂർണമായും ശുചിയാക്കുന്നതു വരെ കുട്ടികളെ വീടുകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് പലരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsRain Havoc
News Summary - House Mud Kerala Flood-Kerala News
Next Story