കൃപേഷിെൻറ വീടിന് തറക്കല്ലിട്ടു .
text_fieldsകാസർകോട്: ചെറിയ നല്ലൊരു വീടുവെക്കണം. കല്യോട്ട് മഹോത്സവം കഴിഞ്ഞയുടനെതന്നെ വീ ട് നിർമിക്കാൻ ഗൾഫിലോ നാട്ടിലോ നല്ലൊരു ജോലി കണ്ടെത്തണം. ആ വീട്ടിൽ വെച്ച് ചെറിയ പ െങ്ങളുടെ കല്യാണവും നടത്തണം -ഇതായിരുന്നു വീടിനെക്കുറിച്ച് കൃപേഷിനുണ്ടായിരുന്ന സ ്വപ്നങ്ങൾ.
പലഘട്ടങ്ങളിലായി ഇൗ കാര്യങ്ങൾ അടുത്ത സുഹൃത്തുക്കളോടും നാട്ടിലെ കോ ൺഗ്രസ് നേതാക്കളോടും കൃപേഷ് സംസാരിച്ചിരുന്നു.
ഹൈബി ഈഡന് എം.എല്‍.എയുടെ നേതൃത ്വത്തില്‍ നിർമിക്കുന്ന വീടിെൻറ കുറ്റിയടിക്കൽ കർമം ഞായറാഴ്ച രാവിലെ നടന്നതോടെ അ ടച്ചുറപ്പുള്ള നല്ലൊരു വീടെന്ന കൃപേഷിെൻറ സ്വപ്നമാണ് പൂവണിയുന്നത്.
തണല്‍ ഭ വനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചുനല്‍കുക. കൊല്ലപ്പെട്ട അതേ ദിവസംതന്നെ വീട് നിർമിച്ചുകൊടുക്കുമെന്ന് എം.എൽ.എ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുശേഷം എറണാകുളത്ത് നിന്നുള്ള സംഘമെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു.
എറണാകുളം നിയോജകമണ്ഡലത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാൻ ഹൈബി ഈഡൻ നടപ്പാക്കുന്ന പദ്ധതിയാണ് തണൽ. ഇൗ പദ്ധതിയിലൂടെയുള്ള 30ാമത്തെ വീടാണ് കൃപേഷിേൻറത്. 1100 സ്ക്വയർ ഫീറ്റിനടുത്തുള്ള വീടിെൻറ പണി 50 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശ്യമെന്ന് എം.എൽ.എയുടെ പി.എ അജാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഏതാനും മരക്കമ്പുകളിൽ കുത്തിനിർത്തിയ മേൽക്കൂരയിലെ ഒാല പൊടിഞ്ഞുവീഴാറായ നിലയിലാണ് നിലവിലെ വീടുള്ളത്. മേൽക്കൂര അടുത്തകാലത്തൊന്നും പുതുക്കിയിട്ടില്ല.
മഴക്കാലത്തെ ചോർച്ച തടയാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുവെങ്കിലും അകത്തുനിന്നാൽ അങ്ങിങ്ങ് ആകാശം കാണാം.
ഇല്ലായ്മകളുടെ എല്ലാ ദൈന്യതയും വിളിച്ചോതുന്ന ഇൗ ഒറ്റുമുറി ഒാലപ്പുരയിലാണ് മാതാപിതാക്കളും സഹോദരികളും അടങ്ങുന്ന കൃപേഷിെൻറ കുടുംബം കഴിഞ്ഞിരുന്നത്.
കൃപേഷിെൻറ കുടുംബത്തിെൻറ ഉത്തരവാദിത്തം ഓരോ ആളുടേയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുള്ള വീടെന്ന കൃപേഷിെൻറ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നുമാണ് ഹൈബി ഇൗഡൻ ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.