ഹൊസൂരിൽ ട്രെയിനിൽനിന്ന് വീണ് കൊണ്ടോട്ടി സ്വദേശിയായ വിദ്യാർഥി മരിച്ചു
text_fieldsബംഗളൂരു: കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിൽ യാത്രചെയ്യവേ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപെട്ട് വിദ്യാ ർഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട് സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദിെൻറ മകൻ മുഹമ്മദ ് ഇർഷാദ് (18) ആണ് മരിച്ചത്. തമിഴ്നാട്-കർണാടക അതിർത്തിയിലെ ഹൊസൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോ മിൽ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം.
കൂട്ടുകാരും ചിറയിൽ മുക്കൂട്ട് സ്വദേശികളുമായ സൽമാൻ (18), അതുൽ (18), നിഥിൻ (18) എന്നിവരോടൊപ്പം മുഹമ്മദ് ഇർഷാദ് ബംഗളൂരുവിലേക്ക് പെരുന്നാൾ ടൂറിനായി വ്യാഴാഴ്ച രാത്രി കൊയിലാണ്ടിയിൽനിന്നാണ് കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിൽ കയറിയത്. ഹൊസൂർ റെയിൽവേ സ്റ്റേഷനിൽ ചായ വാങ്ങാൻ ഇർഷാദ് പുറത്തിറങ്ങുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടതോടെ ഒാടിക്കയറാൻ ശ്രമിച്ചു. കൂട്ടുകാർ വാതിൽക്കൽനിന്ന് കൈകൊടുത്തെങ്കിലും കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണതോടെ തൽക്ഷണം മരിച്ചു.
അപകടം കണ്ട് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർ വിദ്യാർഥികേളാട് ട്രെയിനിലെ അപായച്ചങ്ങല വലിക്കാൻ വിളിച്ചുപറഞ്ഞെങ്കിലും ഭയചകിതരായ വിദ്യാർഥികൾ 6.30ഒാടെ കാർമലാരം റെയിൽവേ സ്റ്റേഷനിൽ െട്രയിൻ നിർത്തിയ ശേഷം അവിടെനിന്ന് ബസ് മാർഗം ഹൊസൂരിലെത്തുകയായിരുന്നു. നാലുപേരും ആദ്യമായാണ് ട്രെയിൻ യാത്ര നടത്തുന്നതെന്നതിനാൽ അപായച്ചങ്ങല സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പറയുന്നു.
ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായതിനാൽ ട്രെയിനിലുള്ള മറ്റാരും അപകടത്തെ കുറിച്ച് അറിഞ്ഞതുമില്ല. ഹൊസൂർ പൊലീസ് 6.30ഒാടെ സംഭവസ്ഥലത്തെത്തി മൃതദേഹം പിന്നീട് ഹൊസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഹമീദ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മാതാവ്: മുംതാസ്. സഹോദരങ്ങൾ: മുഹമ്മദ് ഫർഷാദ്, മുഹമ്മദ് അർഷാദ്, അബ്ദുല്ല, മുഹമ്മദ് റാഫി. ഹൊസൂരിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ൈവകീട്ട് ആറോടെ കെ.എം.സി.സി സഹായേത്താടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് കൈതക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.