കുവൈത്തിൽ ഹോം നഴ്സിെൻറ മരണം: സഹോദരൻ പരാതി നൽകി
text_fieldsകോട്ടയം: കുവൈത്തിൽ മരിച്ച കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്സ് സുമിയുടെ (37) മൃതദേഹം നാട്ടിലെത്തിക്കണമെന്നും മരണം സംബന്ധിച്ച ദുരൂഹതകൾ നീക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് പരാതി നൽകി.
ഭർത്താവ് ഉപേക്ഷിച്ച സുമിക്ക് 14ഉം 12ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. എറണാകുളത്തുള്ള ഏജൻസി വഴിയാണ് ജോലിക്ക് പോയത്. മേയ് രണ്ടിന് ഇന്ത്യൻ എംബസി ഷെൽട്ടറിൽ ഹൃദയാഘാതം മൂലം മരിച്ചതായി ഉദ്യോഗസ്ഥൻ മനോജ് കുര്യൻ സഹോദരി സീമയെ വിളിച്ചറിയിക്കുകയായിരുന്നു. ആറാംതീയതി കാർഗോ വിമാനത്തിൽ മൃതദേഹം അയക്കുമെന്നാണ് അറിയിച്ചിരുന്നത്.
കുവൈത്തിൽനിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും അയച്ചുകൊടുത്തു. ശ്വാസം മുട്ടിയുണ്ടായ ഹൃദയാഘാതം എന്നാണ് പോസ്റ്റ്മോർട്ടം റിേപ്പാർട്ട്. എന്നാൽ, നാലാം തീയതി വിളിച്ച് കോവിഡ് മൂലമാണ് മരിച്ചതെന്നും മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയില്ലെന്നും അറിയിച്ചു. പരിശോധനഫലമോ സുമിയുടെ കൈവശമുണ്ടായിരുന്ന പണമോ മറ്റ് വസ്തുക്കളോ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. ഹാവല്ലിയിലെ ഹോം കെയറിൽ കഴിയവെ ഏപ്രിൽ 28നാണ് സുമിയുമായി കുടുംബാംഗങ്ങൾ അവസാനമായി സംസാരിച്ചത്. അന്ന് സംസാരിച്ചുകൊണ്ടിരിക്കുേമ്പാൾ മറ്റൊരാൾ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. മൃതദേഹം ഫർവാനിയ-ഡജീജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ് വിവരമെന്നും സഹോദരൻ ജെ. സന്തോഷ് കുമാർ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.