വെടിയുതിര്‍ത്ത കേസ്: തോക്ക് സ്വാമിയെ വെറുതെ വിട്ടു
text_fieldsപറവൂര്‍: പൊലീസ് സ്റ്റേഷനില്‍വെച്ച് വെടിയുതിര്‍ത്ത കേസില്‍ തോക്ക്സ്വാമി എന്നറിയപ്പെടുന്ന വിവാദ സന്യാസി ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതെവിട്ടു. അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന ഹിമവല്‍ ഭദ്രാനന്ദയുടെ വാദം അംഗീകരിച്ചാണ് പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക് ആന്‍റ് സെക്ഷന്‍ കോടതിയുടെ വിധി.
2008 മെയ് 17ന് അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാള്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കൈവശം കരുതിയ റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ സ്റ്റേഷന്‍െറ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയും സി.ഐക്കും മാധ്യമ പ്രവര്‍ത്തകനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആത്മഹത്യ ശ്രമം, വധശ്രമം, അനധികൃതമായി മാരകായുധം കൈവശം വയ്ക്കല്‍ എന്നി വകുപ്പുകളാണ് ഈ കേസില്‍ ഹിമവല്‍ ഭദ്രാനന്ദക്കെതിരെ ചുമത്തിയിരുന്നത്.
നിലവിൽ മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയ കേസിൽ എറണാകുളം നോര്‍ത് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തും വിധം മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങും വീഡിയോകളും ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് നവംബറിലാണ് ഭദ്രാനന്ദക്കെതിരെ എറണാകുളം നോര്‍ത് പൊലീസ് ആണ് 153 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസിൽ റിമാൻഡിലായ ഹിമവല്‍ ഭദ്രാനന്ദ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.