സീസണിൽ കണ്ണുവെച്ച് വിമാനക്കമ്പനികൾ നിരക്കുയർത്തി
text_fieldsതിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ അവധിക്കാലം കഴിഞ്ഞത് ലാക്കാക്കി വിമാനക്കമ്പ നികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. ഇൗ മാസം അവസാനം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 300 മുതൽ 500 ശതമാനം വരെ നിരക്കുയർത്തിയാണ് വിമാനക്കമ്പനികൾ പ്രവാസികെള പിഴിയാനൊരുങ്ങുന്നത്. യാത്രക്കാർ ഏറെയുള്ള ഗൾഫ്രാഷ്ട്രങ്ങളിേലക്കുള്ള ടിക്കറ്റ്നിരക്കാണ് കമ്പനികൾ വർധിപ്പിച്ചത്. നാട്ടിൽ അവധിയാഘോഷിച്ച് മടങ്ങുന്ന 80 ശതമാനത്തോളം സാധാരണക്കാരായ പ്രവാസികെളയാണ് കഴുത്തറുപ്പൻ നിരക്ക് വെട്ടിലാക്കിയത്. അവധിക്കാലം കഴിഞ്ഞ് സെപ്റ്റംബർ ഒന്നോടെയാണ് ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നത്.
4500 മുതൽ 13,000 രൂപ വരെയുണ്ടായിരുന്ന നിരക്കുകളാണ് സീസൺ കണക്കിലെടുത്ത് വർധിപ്പിച്ചത്. എയർഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിരക്കുവർധനയിൽ ഒട്ടും പിന്നിലല്ല. കഴിഞ്ഞവർഷവും സമാനരീതിയിൽ നിരക്കുയർത്തിയിരുന്നു. ആഗസ്റ്റ് 22ന് ബലിപെരുന്നാളും ആഗസ്റ്റ് 25ന് ഒാണവും കഴിഞ്ഞായിരുന്നു വേനലവധിക്ക് ശേഷം കഴിഞ്ഞവർഷം ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾ തുറന്നത്. എന്നാൽ, ഇക്കുറി സെപ്റ്റംബറിലാണ് ഒാണമെന്നതിനാൽ ഇൗ സമയത്തെ തിരക്ക് കണക്കിലെടുത്ത് വീണ്ടും കമ്പനികൾ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് ഇൗ രംഗത്തുള്ളവർ നൽകുന്ന സൂചന.
യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനും അമിതനിരക്ക് കുറക്കുന്നതിനും എയർ ഇന്ത്യ അധിക സർവിസുകൾ നടത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. മറ്റ് വിമാനക്കമ്പനികൾക്ക് അധിക സർവിസ് ആരംഭിക്കുന്നതിനുള്ള അനുമതിക്ക് നിരവധി കടമ്പകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.