ഹൈവേ പൊലീസ് ഇനി കർശന നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: ഹൈവേ പൊലീസിെൻറ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ല ോക്നാഥ് ബെഹ്റ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ജില്ല പൊലീസ് മേധാവിക ളും ട്രാഫിക് എസ്.പിമാരെയും കൂടാതെ റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി എന്നിവരും ഇനിമുതൽ നിശ്ചിത ഇടവേളകളിൽ ഹൈവേ പൊലീസ് വാഹനങ്ങളുടെ പ്രവർത്തനം നേരിട്ട് പരിശോധിച്ച് വിലയിരുത്തും.
ഇത്തരമൊരു മേൽനോട്ടം നടക്കുന്നില്ലെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ജില്ല പൊലീസ് മേധാവിമാരുടെ പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണ് ഹൈവേ പൊലീസ് മാനേജ്മെൻറ്. ഹൈവേ പൊലീസിെൻറ പ്രവർത്തനങ്ങൾ വളരെ ഉത്തരവാദിത്തത്തോടെ വിലയിരുത്തേണ്ട ചുമതല ജില്ല പൊലീസ് മേധാവികൾക്കാണ്.
രാത്രി വൈകി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഉൾപ്പെടെ കുറക്കാൻ ഇത്തരം നിരീക്ഷണവും ഏകോപനവും ഏറെ സഹായിക്കും.
ഹൈവേ പൊലീസ് മാനേജ്മെൻറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതിനിധിയായി ഐ.ജി ട്രാഫിക് പ്രവർത്തിക്കും. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി 15 ദിവസത്തിനകം അറിയിക്കാൻ ഡി.ജി.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.