Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളിക്കേസ്:...

പിറവം പള്ളിക്കേസ്: സർക്കാർ ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് ഹൈകോടതി

text_fields
bookmark_border
പിറവം പള്ളിക്കേസ്: സർക്കാർ ഒഴിഞ്ഞുമാറുന്നതെന്തിനെന്ന് ഹൈകോടതി
cancel

കൊച്ചി: വൻതോതിൽ പൊലീസിനെ വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും ചിലയിടത്ത് സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാത്തതെെന്തന്ന് ഹൈകോടതി. പിറവം സെൻറ് മേരീസ് പള്ളിക്കേസിലെ വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് േബാധ്യമുണ്ടെങ്കിലും നടപ്പാക്കാൻ വൈകുന്നത് ‘അസാധാരണ’ സാഹചര്യമുള്ളതിനാലാണെന്നാണ് സർക്കാറിെൻറ വിശദീകരണം. സംശയത്തിനിടയില്ലാത്തവിധം സുപ്രീംകോടതി വിധി വ്യക്തമാണ്. എന്നിട്ടും കോടതിക്കുപുറത്ത് ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ പറയുന്നു. ഉത്തരവ് നടപ്പാക്കാൻ പൊലീസ് ശ്രമിച്ചാൽ രക്തച്ചൊരിച്ചിലിനും ജീവഹാനിക്കുംവരെ സാധ്യതയുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാറിെൻറയും പൊലീസിെൻറയും കഴിവുകേട് പ്രഥമദൃഷ്ട്യാ വെളിവാക്കുന്നതാണ് അഡ്വക്കറ്റ് ജനറലിെൻറ വെളിപ്പെടുത്തലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിക്കുന്നത്. ക്രമസമാധാനനില തകരുന്നത് ഒഴിവാക്കാൻ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് സർക്കാർ വിശദീകരണത്തിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയുണ്ടായിട്ടും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് സർക്കാറും പൊലീസും ശ്രമിക്കുന്നത് എന്ത് അധികാരത്തിലാണ്. സുപ്രീംകോടതി വിധി നിലവിലുള്ള കേസിൽ ഒത്തുതീർപ്പ് സാധ്യമാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. പരസ്പരം പോരടിക്കുന്ന ഭിന്നചേരികളുടെ അനുമതിയോടെ വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിെൻറ അടിസ്ഥാനമെന്ത്. 5000 പൊലീസുകാരെ വിന്യസിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാറിന് 200-400 പേരെ ബാധിക്കുന്ന കോടതി വിധി നടപ്പാക്കാൻ സാധിക്കാത്തതെന്താണ്. ബാധ്യതയിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതെന്തിന്.

സർക്കാറിെൻറ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കാൻ നിയമപരമായി നടപടികൾ സ്വീകരിക്കണമോ ഒത്തുതീർപ്പിനുവേണ്ടി കാത്തിരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരവസരംകൂടി നൽകുന്നതായി കോടതി വ്യക്തമാക്കി. മറുപടി നൽകാൻ രണ്ടാഴ്ച അനുവദിച്ച കോടതി ഹരജി ഡിസംബർ 11ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

കോടതി ഉത്തരവിട്ടാൽ പൊലീസ് സഹായത്തോടെ ഉത്തരവ് നടപ്പാക്കാമെന്നും അല്ലാത്തപക്ഷം ഒത്തുതീർപ്പിന് സമയം അനുവദിക്കണമെന്നുമുള്ള സർക്കാർ വാദത്തെയും കോടതി വിമർശിച്ചു. 1934ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന ഒാർത്തഡോക്സ് വിഭാഗത്തിന് അനുകൂല ഉത്തരവാണ് പിറവം പള്ളിക്കേസിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPiravam ChurchPiravam Church Dispute
News Summary - Highcourt Slams Kerala Goverment on Piravam Church Dispute-Kerala News
Next Story