Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതപാൽ ബാലറ്റ്...

തപാൽ ബാലറ്റ് ക്രമക്കേട്: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
തപാൽ ബാലറ്റ് ക്രമക്കേട്: ഹൈകോടതി വിശദീകരണം തേടി
cancel

കൊച്ചി: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് കാട്ടിയവർക്കെതിരെ ക്രിമിനൽ നടപടിയും സ്വതന്ത്ര ഏജൻസിയുടെ അന ്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷെൻറ വി ശദീകരണം തേടി. മേയ് 17നകം വിശദീകരണം നൽകാൻ നിർദേശിച്ച കോടതി മേയ് 20ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

തെ രഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ തപാൽ ബാലറ്റുകൾ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഭീഷണിപ്പെടുത്തി കൈവശമാക്കിയശേഷം പൊലീസുകാരുടെ താൽപര്യത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് ഇൻറലിജൻസ് എ.ഡി.ജി.പി ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
െതരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പൊലീസുകാരുടെ തപാൽ ബാലറ്റ് കൈപ്പറ്റാനും വോട്ട് രേഖപ്പെടുത്തി തിരിച്ചുനൽകുന്നത് ഉറപ്പാക്കാനും നോഡൽ ഒാഫിസർമാരെ നിയോഗിച്ച് ഡി.ജി.പി ഇറക്കിയ സർക്കുലറിെൻറ മറവിലാണ് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ക്രമക്കേട് കാട്ടിയതെന്നും സർക്കുലർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, 2014ൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നിർദേശപ്രകാരമാണ് സർക്കുലറെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ തുടരുന്ന രീതിയാണിതെന്നും കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജോലികളിലുള്ള മുഴുവൻ പൊലീസുകാരും വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ രീതി നിർദേശിച്ചതെന്നും വ്യക്തമാക്കി. പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹരജിയാണിതെന്നും സർക്കാർ അഭിഭാഷകനും ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPostal Ballot
News Summary - HighCourt on Postal Ballot-Kerala News
Next Story