Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അന്‍വറിനെതിരായ...

പി.വി. അന്‍വറിനെതിരായ ക്രഷർ തട്ടിപ്പ് കേസ്: സമ്പൂര്‍ണ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി

text_fields
bookmark_border
pv anvar mla
cancel

മഞ്ചേരി: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ, പ്രവാസി എന്‍ജിനീയറിൽനിന്ന് 50 ലക്ഷം വാങ്ങിയെന്ന കേസില്‍ ഒക്ടോബർ 13ന് സമ്പൂര്‍ണ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി. വ്യാഴാഴ്ച കോടതിയിൽ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ നടത്തിയ വാദത്തിന് ശേഷമാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. രശ്മി ക്രൈംബ്രാഞ്ചിന് ഉത്തരവ് നല്‍കിയത്. പി.വി. അന്‍വര്‍ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതിക്കാരന്‍ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിെൻറ അഭിഭാഷകന്‍ എ. അബ്ദുൽ റാക്കിബ് കോടതി മുമ്പാകെ ബോധിപ്പിച്ചു. കോടതി നിര്‍ദേശിച്ചപ്രകാരം ക്രൈംബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും മുമ്പ് മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിെൻറ വിവരം മാത്രമാണ് നൽകിയതെന്നും കോടതിയെ അറിയിച്ചു. ഇതോടെ സമ്പൂര്‍ണ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഹൈകോടതി ഉത്തരവ് പ്രകാരം 2018 ഡിസംബര്‍ 13 മുതല്‍ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് രണ്ടുവര്‍ഷമായി അന്വേഷണ ഡയറി സമര്‍പ്പിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ തുര്‍ക്കളിഗെ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തിെൻറ പേരാണ് പറയുന്നത്. എന്നാല്‍, പി.വി. അന്‍വര്‍ കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തിെൻറ പേരിലാണ് 50 ലക്ഷം വാങ്ങി സലീമുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സ്ഥാപനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുകയാണ്. ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈ.എസ്.പി പി. വിക്രമന്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പി.വി. അന്‍വര്‍ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി വ്യക്തമാക്കിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി.വി. അന്‍വര്‍ സലീമില്‍നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLA
News Summary - highcourt on pv anvar case
Next Story