നോമിനി സഹോദരൻ: പരേതെൻറ നിക്ഷേപം ഭാര്യക്കും മക്കൾക്കും നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബാങ്ക് നിക്ഷേപത്തിന് സഹോദരനെ അവകാശിയായി വെച്ചയാൾ മരിച്ചതിനെ തുടർന്ന ് യഥാർഥ അവകാശികളായ ഭാര്യക്കും മക്കൾക്കും തുക മടക്കി നൽകാൻ ഹൈകോടതിയുടെ ഉത്തര വ്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കണ്ണാത്തേരി വീട്ടിൽ പരേതനായ വത്സെൻറ ഭാര്യ േബബി, മക്കളാ യ വിപിൻ, വിൻസി എന്നിവർക്ക് കൊടുങ്ങല്ലൂർ ലോകമലേശ്വരം സർവിസ് സഹകരണബാങ്ക് രണ്ടാഴ്ചക്കകം പണം നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിർദേശം. സഹോദരൻ പ്രകാശനെ നോമിനിയാക്കിയാണ് വത്സൻ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയത്. മരണശേഷം തുക ആവശ്യപ്പെട്ടെങ്കിലും നോമിനിക്കേ പണം നൽകൂവെന്ന് ബാങ്ക് അറിയിച്ചു.
പിന്നീട് ഇരിങ്ങാലക്കുട അഡീ. സബ് കോടതിയെ സമീപിച്ച് പിന്തുടർച്ചാവകാശ ഉത്തരവ് ഹരജിക്കാർ കൈപ്പറ്റി. ഇതുപ്രകാരം ബേബിക്ക് പണം നൽകാനുള്ള അവകാശവും ലഭിച്ചു.
എന്നാൽ, വീണ്ടും പണം നൽകാനാവില്ലെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചത്.
ഇതിനെതിരെ ഭാര്യയും മക്കളും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും യഥാർഥ അവകാശികൾക്ക് പണം നൽകാൻ വിസമ്മതിക്കുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരം നോമിനിക്ക് മാത്രമേ പണം നൽകാനാവൂവെന്നായിരുന്നു ബാങ്കിെൻറ വാദം.
എന്നാൽ, നോമിനി എന്ന നിലയിൽ ബാങ്കിൽ നിന്ന് പണം കൈപ്പറ്റാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അവകാശികൾക്ക് നൽകുമെന്ന നിലപാടാണ് പ്രകാശൻ സ്വീകരിച്ചത്.
ഈ നിലപാട് ഉൾപ്പെടെ പരിഗണിച്ചാണ് പണം രണ്ടാഴ്ചക്കകം അവകാശികൾക്ക് കൈമാറാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.