Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 5:47 PM GMT Updated On
date_range 17 Oct 2019 5:47 PM GMTതലശ്ശേരി സലീം വധം: സി.ബി.െഎ അന്വേഷണഹരജി ഹൈകോടതി തള്ളി
text_fieldsbookmark_border
കൊച്ചി: തലശ്ശേരിയിലെ സി.പി.എം പ്രവര്ത്തകന് ന്യൂമാഹി കിടാരൻകുന്നിലെ യു.കെ. സലീമിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടണമെന്ന പിതാവിെൻറ ഹരജി ഹൈകോടതി തള്ളി. വിചാരണ അവതാളത്തിലാക്കണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഹരജിയെന്ന പ്രോസിക്യൂഷൻ വാദവും സ ലീം െകാല്ലപ്പെടാനിടയായ, എൻ.ഡി.എഫുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ നഫ്നാസിെൻറ വാ ദവും പൂർണമായി അവഗണിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പിതാവ് യൂസുഫ് നൽകിയ ഹരജി ജസ്റ്റിസ് ആർ. നാരായ പിഷാരടി തള്ളിയത്.
കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ. വിശ്വനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന യൂസുഫിെൻറ മറ്റൊരു ഹരജിയും രണ്ടുഹരജിയും തീര്‍പ്പാക്കുന്നതുവരെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് നാല് പ്രതികൾ നൽകിയ ഹരജിയും സിംഗിൾ ബെഞ്ച് തള്ളി.
ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ പതിച്ചുകൊണ്ടിരിക്കെ 2008 ജൂലൈ 23ന് സലീമിനെ എൻ.ഡി.എഫ് സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 2010ൽ കുറ്റപത്രം നല്കി. 2013ലാണ് കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് യൂസുഫ് ൈഹകോടതിയിൽ ഹരജി നൽകിയത്. കോടിയേരി നങ്ങാറത്തുപീടികയിലെ കെ.പി. ജിജേഷിനെ കൊലപ്പെടുത്തിയ ആർ.എസ്.എസുകാരെ രക്ഷിക്കാന്‍ യൂസുഫ് കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ജിജേഷിെൻറ പിതാവ് പ്രഭാകരന് യൂസുഫിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
വക്കീൽ നോട്ടീസ് അയച്ച കെ. വിശ്വനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി 2017ല്‍ നിയമിച്ചതോടെ സി.പി.എമ്മിനുവേണ്ടി നിരന്തരം ഹാജരാവുന്ന ഇദ്ദേഹം കേസില്‍ വാദം നടത്തുന്നത് നീതി നിഷേധിക്കാനിടയാക്കുമെന്ന് കാണിച്ചാണ് യൂസുഫ് ഇതിനെതിരെ ഹരജി നൽകിയത്. എന്നാൽ, ആക്രമണത്തില്‍ സലീമിനൊപ്പം പരിക്കേറ്റ നഫ്നാസിെൻറ അപേക്ഷയിലാണ് വിശ്വനെ പ്രോസിക്യൂട്ടറാക്കിയതെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ അറിയിച്ചു. പൊതുതാല്പര്യമുള്ള കേസായതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സി.പി.എമ്മുകാരാണ് കേസിലെ പ്രതികളെന്ന് ഹരജിയില്‍ പറയുന്നില്ല.
കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ. വിശ്വനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന യൂസുഫിെൻറ മറ്റൊരു ഹരജിയും രണ്ടുഹരജിയും തീര്‍പ്പാക്കുന്നതുവരെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് നാല് പ്രതികൾ നൽകിയ ഹരജിയും സിംഗിൾ ബെഞ്ച് തള്ളി.
ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ പതിച്ചുകൊണ്ടിരിക്കെ 2008 ജൂലൈ 23ന് സലീമിനെ എൻ.ഡി.എഫ് സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 2010ൽ കുറ്റപത്രം നല്കി. 2013ലാണ് കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് യൂസുഫ് ൈഹകോടതിയിൽ ഹരജി നൽകിയത്. കോടിയേരി നങ്ങാറത്തുപീടികയിലെ കെ.പി. ജിജേഷിനെ കൊലപ്പെടുത്തിയ ആർ.എസ്.എസുകാരെ രക്ഷിക്കാന്‍ യൂസുഫ് കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ജിജേഷിെൻറ പിതാവ് പ്രഭാകരന് യൂസുഫിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
വക്കീൽ നോട്ടീസ് അയച്ച കെ. വിശ്വനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി 2017ല്‍ നിയമിച്ചതോടെ സി.പി.എമ്മിനുവേണ്ടി നിരന്തരം ഹാജരാവുന്ന ഇദ്ദേഹം കേസില്‍ വാദം നടത്തുന്നത് നീതി നിഷേധിക്കാനിടയാക്കുമെന്ന് കാണിച്ചാണ് യൂസുഫ് ഇതിനെതിരെ ഹരജി നൽകിയത്. എന്നാൽ, ആക്രമണത്തില്‍ സലീമിനൊപ്പം പരിക്കേറ്റ നഫ്നാസിെൻറ അപേക്ഷയിലാണ് വിശ്വനെ പ്രോസിക്യൂട്ടറാക്കിയതെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ അറിയിച്ചു. പൊതുതാല്പര്യമുള്ള കേസായതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സി.പി.എമ്മുകാരാണ് കേസിലെ പ്രതികളെന്ന് ഹരജിയില്‍ പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story