മഴക്കെടുതി: കൊച്ചി നഗരസഭ പിരിച്ചുവിടാത്തതെന്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊച്ചി നഗരസഭ കൗൺസിൽ പിരിച്ചുവിടാൻ സർക്കാർ ആർജവം കാട്ടാത്തതെന്തെന്ന് ഹ ൈകോടതി. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് നഗരസഭയുടെ കഴിവുകേടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആരാഞ്ഞത്. കേരള മുനിസിപ്പാലിറ്റി നിയമം 64 പ്രകാരം നഗരസഭ കൗൺസിലിനെ സർക്കാറിന് പിരിച്ചുവിടാം. നഗരസഭയുടെ ഭാഗത്തുനിന്ന് നിരന്തര വീഴ്ചകളുണ്ടായിട്ടും എന്താണ് ഇത് ചെയ്യാത്തതെന്ന് ആരാഞ്ഞ കോടതി, ബുധനാഴ്ച രാവിലെ കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.
നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണം ആവശ്യപ്പെടുന്ന ഹരജിയിൽ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഭിഭാഷകൻ തിങ്കളാഴ്ച നഗരത്തിലുണ്ടായ വെള്ളക്കെട്ട് കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണമുണ്ടായത്. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് സർക്കാറിന് അറിയാം. നഗരസഭയുടെ പ്രവർത്തനം കഴിവുകെട്ടതാണെങ്കിൽ സർക്കാർ ഇടപെടണം.
ഈ നഗരസഭ കൗൺസിൽകൊണ്ട് എന്ത് പ്രയോജനമാണ് ജനങ്ങൾക്കുള്ളത്. ജനങ്ങളുടെ പ്രതിഷേധമില്ലാത്തതുകൊണ്ടാണ് കോടതി ഇടപെടുന്നത്. ഇൗ ഭരണാധികാരികളെയൊക്കെ ഒഴിവാക്കി ഏതെങ്കിലും പ്രഫഷനൽ സംഘങ്ങളെ ഏൽപിച്ചാൽപോലും അവർ ഭംഗിയായി ഭരിച്ചേനേ. കൊച്ചി നഗരത്തെ സിംഗപ്പൂരാക്കുമെന്നാണ് ചിലർ പറയുന്നത്. സിംഗപ്പൂരല്ല, കൊച്ചിയെ കൊച്ചിയാക്കിയാൽ മതി. പേക്ഷ, പാവപ്പെട്ടവരെ മറക്കരുത് –കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.