കൊച്ചിയിലെ റോഡപകടം: മാപ്പ് ചോദിച്ച് ഹൈകോടതി; നാല് എൻജിനീയർമാർക്ക് സസ്പെൻഷൻ
text_fieldsെകാച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽവീണ ബൈക്ക് യാത്രക്കാരൻ ലോറികയറി മരിച്ച സംഭവം ‘കൊലപാതക’മെന്ന് ഹൈകോടതി. റോഡിലെ കുഴികൾ വെറും കുഴികളല്ല, മരണക്കുഴികളാണ്. യാത്രക്കാരൻ മരിച്ചത് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണ്. ഇനിയും ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് മുന്നോട്ടു പോകാനാവില്ല. നടപടികൾ കോടതി തന്നെ തീരുമാനിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കൊച്ചിയിലെ റോഡുകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മൂന്ന് അഭിഭാഷകരെ അമിക്കസ്ക്യൂറിയായി കോടതി നിയോഗിച്ചു. ഈ മാസം 20നുമുമ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കെ.പി. അജിത് കുമാര്‍ ഉള്‍പ്പെടെ നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
മരണങ്ങൾ ആവർത്തിക്കുന്നതിന് ഉത്തരവാദികൾ ആരാണെന്ന് അധികൃതർ പറയണം. പ്രോട്ടോകോൾ അനുസരിച്ചേ കുഴി മൂടാനാവൂ എന്നായിരുന്നു ഇന്നലെവരെ നിലപാട്. ഒരാൾ മരിച്ചതോടെ ഉടൻ മൂടി. കലക്ടറടക്കം ഉദ്യോഗസ്ഥർക്ക് ഒരു കുറവുമില്ല. പാവങ്ങളുടെ കാര്യമാണ് കഷ്ടം. പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്. വെറുതെ പറഞ്ഞിട്ട് കാര്യമില്ല. സ്ലാബ് േപായതിനാൽ തുറന്നു കിടക്കുന്ന കാന കൊച്ചി നഗരത്തിലുണ്ട്. റോഡരികിലെ കട്ടിങ്ങുകളും കൂട്ടിയിട്ട മെറ്റലും മണ്ണും അപകടമുണ്ടാക്കുന്നത് ഒഴിവാക്കണം.
ചാഞ്ഞ ൈവദ്യുതി പോസ്റ്റുകൾ വീണ് മരിെച്ചന്ന വാർത്തകളും കേൾക്കാൻ ഇടവരുത്തരുത്. മരിച്ചയാളുടെ കുടുംബത്തിന് പത്തുലക്ഷം നഷ്ടപരിഹാരം നൽകുമെന്നാണ് പറയുന്നത്. എത്ര പേർക്ക് കൊടുക്കും. നഷ്ടപരിഹാരം നൽകലല്ല, സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്. കോടതി ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടപ്പെെട്ടന്നും കോടതി വ്യക്തമാക്കി. എസ്. കൃഷ്ണ, പി. ദീപക്, വിനോദ് ഭട്ട് എന്നിവരെയാണ് അമിക്കസ്ക്യൂറിയായി നിയമിച്ചത്. ഹരജി വീണ്ടും 20ന് പരിഗണിക്കും.
യദുലാലിെൻറ മാതാപിതാക്കളോട് മാപ്പു േചാദിച്ച് ഹൈകോടതി
കൊച്ചി: പാലാരിവട്ടത്ത് ബൈക്ക് കുഴിയിൽവീണ് ലോറിയിടിച്ച് മരിച്ച യദുലാലിെൻറ മാതാപിതാക്കളോട് മാപ്പുചോദിച്ച് ഹൈകോടതി. ജീവന് സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ടിട്ടും പരാജയപ്പെട്ട സംവിധാനങ്ങൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡിലെ കുഴികളടക്കാൻ നിരന്തരം ഉത്തരവുകളിട്ടിട്ടും 23 കാരൻ മരണപ്പെട്ടത് ദുഃഖകരമാണ്. സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ കോടതികൾ ഉത്തരവിടുന്നതിനും ആശങ്കപ്പെടുന്നതിനും എന്താണ് അർഥം. എെൻറ കുട്ടികെളക്കാൾ പ്രായം കുറവാണ് മരിച്ച യുവാവിന്. അധികൃതരുടെ അലംഭാവം കൊണ്ട് ഇത്തരം ദുരന്തമുണ്ടായതിൽ നാണിച്ച് തല താഴ്ത്തുന്നു.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹരജി 11 വർഷമായി നിലവിലുണ്ട്. ഈ കോടതി ഇത് പരിഗണിച്ച് തീർപ്പാക്കും. റോഡിലെ കുഴിയിൽ പൊലിഞ്ഞ അവസാന ജീവനെന്ന നിലയിലാണ് കഴിഞ്ഞ ഉത്തരവ് എഴുതിയതെങ്കിലും വീണ്ടും ആവർത്തിച്ചു. ഈ സംഭവം മറക്കാനാവില്ല.
ഇനി ഒരു മരണം കൂടി വേണ്ട. പാലാരിവട്ടത്ത് എട്ടു മാസമായി ആ കുഴിയുണ്ട്. റോഡുകളെക്കുറിച്ചുള്ള ഹരജിയിൽ കൊച്ചി നഗരത്തിലെ കുഴികളെക്കുറിച്ച് എണ്ണിയെണ്ണി ചോദിച്ചിട്ടും ഇൗ കുഴിയെക്കുറിച്ച് ആരും പറഞ്ഞില്ല. സ്വകാര്യ സംഘടനകൾ ഇവിടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
റോഡിലേക്ക് ഉന്തി നിൽക്കുന്ന ഇത്തരം ബോർഡുകൾ അപകടമുണ്ടാക്കും. ഇതിനാലാണ് അനധികൃത ബോർഡുകളെക്കുറിച്ച് പറയുന്നത്.
കൊച്ചി നഗരത്തിലെ റോഡുകളൊന്നും സുരക്ഷിതമല്ല. ചുമതലയുള്ളവർ എ.സി മുറികളിലിരിക്കാതെ റോഡിലിറങ്ങി എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കണം. ആത്മാർഥതയും അർപ്പണബോധവും ഉദ്യോഗസ്ഥരിൽ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പൊതുമരാമത്ത്, കൊച്ചി കോർപറേഷൻ, ജി.സി.ഡി.എ തുടങ്ങിയവരുടെയെല്ലാം ഭാഗത്ത് അനാസ്ഥ ഉണ്ടാകുന്നതായും കോടതി ചൂണ്ടിക്കാട്ടി.
അപകടകരമായ സാഹചര്യമുണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡും ബാരിക്കേഡും സ്ഥാപിക്കാൻ നിർദേശം
കൊച്ചി: ബൈക്കിൽ സഞ്ചരിക്കവെ റോഡിലെ കുഴിയിൽ വീണ യുവാവ് ലോറി കയറി മരിച്ച സംഭവത്തിൽ നാല് പൊതുമരാമത്ത് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. പി.ഡബ്ല്യു.ഡി എറണാകുളം (റോഡ്സ്) അസി. എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ സോളമൻ തോമസ്, എറണാകുളം സെക്ഷൻ (റോഡ്സ്) അസി. എൻജിനീയർ കെ.എൻ. സുർജിത്, റോഡ്സ് പരിപാലന വിഭാഗം അസി.എക്സി. എൻജിനീയർ ഇ.പി. സൈനബ, അസി. എൻജിനീയർ ടി.കെ. ദീപ എന്നിവരെയാണ് മന്ത്രി ജി. സുധാകരൻ സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലത്ത് അപകടകരമായ കുഴിയുണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെയും ബാരിക്കേഡ് നിർമിക്കാതെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. വിശദ അന്വേഷണത്തിന് പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എൻജിനീയറെ (വിജിലൻസ്) ചുമതലപ്പെടുത്തി.
പൊതുമരാമത്ത് റോഡുകളിൽ അപകടകരമായ സാഹചര്യമുണ്ടെങ്കിൽ ഉടൻ അപകടമുന്നറിയിപ്പ് ബോർഡും ബാരിക്കേഡും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ എൻജിനീയർമാർക്കും മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ഇക്കാര്യത്തിൽ നേരേത്തയും നിർദേശം നൽകിയിരുന്നതാണ്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് വരാപ്പുഴ കൂനമ്മാവ് സ്വദേശി യദുലാൽ പാലാരിവട്ടത്ത് മാസങ്ങൾക്കു മുമ്പ് കുടിവെള്ള പൈപ്പ് ചോർന്നുണ്ടായ കുഴിയിലേക്ക് വീണത്. തൊട്ടുപിന്നാലെ പാഞ്ഞുവന്ന ലോറി ദേഹത്തുകയറിയായിരുന്നു യുവാവിെൻറ അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.