ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കൽ: ഹൈകോടതി കേന്ദ്ര നിലപാട് തേടി
text_fieldsകൊച്ചി: യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഹൈകേ ാടതി കേന്ദ്രസർക്കാറിെൻറ നിലപാട് തേടി. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. പൗരന്മാരെ തിരിച്ചെത്തിക്കാൻ വിദേശകാര്യ, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾക ്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം കൾചറൽ സെൻറർ (കെ.എം.സി.സി) അടക് കം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എ ന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറിെൻറ നയപരമായ തീരുമാനമോ ആരോഗ്യമാർഗനിർദേശമോ ഉണ്ടെങ്കിൽ അതും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കണം. വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ട സാഹചര്യമുണ്ടായാൽ നേരിടാനുള്ള സൗകര്യങ്ങളെക്കുറിച്ച് വിശദീകരണം നൽകാൻ സംസ്ഥാന സർക്കാറിനോടും നിർദേശിച്ചു. ഹരജി വീണ്ടും ഏപ്രിൽ 17ന് പരിഗണിക്കാൻ മാറ്റി.
വിസ കാലാവധി കഴിഞ്ഞിട്ടും യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ തുടരുന്നവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടുന്നവർ തുടങ്ങി വിവിധ വിഭാഗത്തിലുള്ളവർ ഇന്ത്യയിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലാണെന്നാണ് ഹരജിക്കാരുടെ വാദം. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാനുള്ള വിമാന സർവിസിന് യു.എ.ഇ അധികൃതർ തയാറാണെന്ന് അറിയിച്ചിട്ടിട്ടുണ്ട്. കേന്ദ്രസർക്കാറിെൻറ അനുമതിയാണ് വേണ്ടത്. കോവിഡ് ലക്ഷണം പോലുമില്ലാത്തവരെ അന്യനാട്ടിൽ തുടരാൻ നിർബന്ധിക്കരുത്. അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ പട്ടിക മുൻഗണന ക്രമത്തിൽ തയാറാക്കി ഇത്തരക്കാരെ എല്ലാവരെയും തിരിച്ചെത്തിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
രോഗപ്രതിരോധത്തിെൻറ കാര്യത്തിൽ സംസ്ഥാന സർക്കാറിെൻറ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ഈ ഘട്ടത്തിൽ കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. കേരള സർക്കാറിെൻറ നടപടികൾ ലോകത്തിനുതന്നെയും മാതൃകയാണ്.
അതേസമയം, ഇത്രയേറെ ആളുകൾ വിദേശത്തുനിന്ന് എത്തുന്നത് സംബന്ധിച്ച ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഒരു രോഗിയെങ്കിലും അക്കൂട്ടത്തിലുെണ്ടങ്കിൽ ഇതുവരെ കേരളം നടത്തിയ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവില്ലേയെന്നും ആരാഞ്ഞു. വിദേശത്തുനിന്ന് ആളുകൾ തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനം കൂടുതൽ ജാഗ്രത കാട്ടണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് കേന്ദ്രസർക്കാറിെൻറ നിലപാട് തേടിയത്.
അതേസമയം, സമാനവിഷയത്തിൽ പ്രവാസി സെല്ലിെൻറ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. വിദേശത്ത് കുടുങ്ങിയവരുടെ സുരക്ഷ കാര്യത്തിൽ നിരന്തരം കേന്ദ്രസർക്കാറുമായും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.