Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്തരെയും...

ഭക്തരെയും മാധ്യമങ്ങളെയും ശബരിമലയിൽ കടത്തിവിടാൻ തടസ്സമെന്തെന്ന് ഹൈകോടതി

text_fields
bookmark_border
ഭക്തരെയും മാധ്യമങ്ങളെയും ശബരിമലയിൽ കടത്തിവിടാൻ തടസ്സമെന്തെന്ന് ഹൈകോടതി
cancel

കൊച്ചി: യഥാർഥ ഭക്തരെയും മാധ്യമ പ്രവർത്തകരെയും ശബരിമലയിലേക്ക് കടത്തിവിടുന്നതിന് തടസ്സമെന്തെന്ന് ഹൈകോ ടതി. സുരക്ഷയുടെ മറവിൽ സർക്കാറിന് എന്തും ചെയ്യാനാവില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ആരോപിച്ച് സ്വകാര്യചാനൽ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പൊലീസിെൻറ സുരക്ഷ പരിശോധനയുടെ ഭാഗമായുള്ള നിയന്ത്രണമല്ലാതെ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

സുരക്ഷ ഉദ്യോഗസ്ഥരൊഴികെയുള്ളവരെയെല്ലാം സുരക്ഷയുടെ ഭാഗമായി ഒഴിവാക്കിയിരുന്നു. മാധ്യമങ്ങളെ 15ന് വൈകീട്ടു മുതൽ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചിലർ 14ന് വൈകുന്നേരം തന്നെ ശബരിമലയിലേക്ക് പോകാനായി എത്തിയതാണ് പ്രശ്നമായത്. മൂന്ന് മാധ്യമ പ്രവർത്തകരാണ് അപ്പോൾ ഉണ്ടായിരുന്നതെന്നും സർക്കാർ വ്യക്തമാക്കി.

മാധ്യമങ്ങൾ എത്തുന്നതിൽ എന്താണു പ്രശ്നമെന്ന് തുടർന്ന് കോടതി ചോദിച്ചു. 15,000 പൊലീസുകാരുണ്ടായിട്ടും വീണ്ടും സുരക്ഷയെക്കുറിച്ചാണ് സർക്കാർ പറയുന്നത്. സുരക്ഷ പരിശോധന ഉൾപ്പെടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കാം. സംഭവിക്കുന്നത് എന്താണെന്ന് എല്ലാവരും അറിയെട്ടയെന്നും മാധ്യമങ്ങളെ തടയരുതെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാനും സർക്കാറിനോട് ആവശ്യപ്പെട്ടു.

ശബരിമലയിൽ യുവതി പ്രവേശനം തടയാൻ ആഹ്വാനം നൽകിയ ബി.ജെ.പി-കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. ശ്രീധരൻ പിള്ളയടക്കം അഞ്ച് ബി.ജെ.പി നേതാക്കൾക്കും കോൺഗ്രസ് നേതാവ് കെ.സുധാകരനെതിരെയും നടപടി സ്വീകരിക്കാനും ഇവരെയും പാർട്ടി അണികളെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മാള സ്വദേശി കർമചന്ദ്രൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

സംഭവത്തിൽ ഡി.ജി.പിക്ക് പരാതി നൽകിയോ എന്ന് കോടതി ആരാഞ്ഞു. ഇ മെയിൽ വഴി പരാതി നൽകിയെന്ന് ഹരജിക്കാരൻ അറിയിച്ചെങ്കിലും രശീത് എവിടെയെന്ന് കോടതി ആരാഞ്ഞു. എന്നാണ് പരാതി നൽകിയതെന്നും ഡി.ജി.പിക്ക് നടപടിയിലേക്ക് കടക്കാൻ സമയം കിട്ടിയോ എന്നു പരിശോധിക്കേണ്ടതുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. എട്ടിന് പരാതി നൽകിയിട്ടുണ്ടെന്നും ലളിതകുമാരി കേസ് പ്രകാരം മതിയായ കാരണം ഉണ്ടെങ്കിൽ കേസെടുക്കാമെന്നും പൊലീസ് പ്രവർത്തിക്കുന്നില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. പരാതി കിട്ടിയോ എന്നറിയിക്കാൻ കോടതി സർക്കാരിനോടാവശ്യപ്പെട്ടു. ബി.ജെ.പി - കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതി വിധി ലംഘിക്കാൻ അണികളെ ഇളക്കിവിടുകയാണന്നാണ് ഹരജിയിലെ ആരോപണം.

ശബരിമലയിലെ സാഹചര്യങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണം -ഹൈകോടതി
കൊച്ചി: ശബരിമലയിൽ നിലവിലുള്ള സാഹചര്യങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണമെന്ന് വീണ്ടും ഹൈകോടതി. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽനിന്ന് വാഹന പാസ് എടുക്കാൻ നിർബന്ധിക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ നാല് ഹരജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വാക്കാൽ പരാമർശം നടത്തിയത്. നേരത്തേ സമാന വിഷയം ചീഫ് ജസ്റ്റിസുൾപ്പെട്ട ബെഞ്ച് പരിഗണിച്ചപ്പോഴും ഇതേ നിരീക്ഷണം നടത്തിയിരുന്നു. പുതിയ ഹരജികൾ ദേവസ്വം ബെഞ്ച് മുമ്പാകെയാണ് ആദ്യം എത്തിയതെങ്കിലും ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിനുതന്നെ കൈമാറുകയായിരുന്നു. സുരക്ഷ മുൻനിർത്തിയുള്ള ചില നിയന്ത്രണങ്ങൾ ശബരിമലയിൽ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

ശബരിമല ക്ഷേത്രവും പരിസരവും പ്രതിഷേധത്തിന് വേദിയാക്കാൻ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും നേതാക്കളെയും അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ കോടതി സർക്കാറിെൻറ വിശദീകരണം തേടി. സുപ്രീംകോടതി വിധിയനുസരിച്ചുള്ള യുവതീപ്രവേശനം തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും എതിർകക്ഷിയാക്കി തൃശൂർ മാളയിലെ പൈതൃക സംരക്ഷണ സമിതി പ്രസിഡൻറ് കർമചന്ദ്രൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പൊലീസ് ഉത്തരവാദിത്തത്തോടെ വേണ്ട നടപടികളെടുക്കുമെന്ന് കരുതുന്നതായി ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു.

ശബരിമലയിലെ താൽക്കാലിക നിയമനം: തൊഴിൽ തുല്യമായി വീതിച്ചുനൽകണമെന്ന് േകാടതി
െകാച്ചി: ശബരിമലയിലെ ദിവസക്കൂലിക്കാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കും വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്കും തൊഴിൽ തുല്യമായി വീതിച്ചു നൽകണമെന്ന് ഹൈേകാടതി. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരങ്ങൾ ശബരിമല സ്പെഷൽ കമീഷണർക്ക് നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മാനദണ്ഡമോ മാർഗനിർദേശങ്ങളോ പാലിക്കാതെ മണ്ഡല-മകരവിളക്കുകാലത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ നിയമന നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ ജി. കമ്മത്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2058 അപേക്ഷകരിൽനിന്ന് ആദ്യം 1318 പേരെ െതരഞ്ഞെടുെത്തന്നും ബാക്കിയുള്ളവരിൽ യോഗ്യതയുണ്ടെന്നുകണ്ട 350 പേരുടെ വെയ്റ്റിങ് ലിസ്റ്റ് തയാറാക്കിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു. തുടർന്നാണ് എല്ലാവർക്കും അവസരം നൽകാൻ കോടതി നിർദേശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala governmentmalayalam newsPandalam PalaceSabarimala NewsBJPBJPsupreme courtKerala News
News Summary - high court- sabarimala- kerala news
Next Story