ശബരിമലയിൽ അന്നദാനത്തിന് അയ്യപ്പസേവ സംഘത്തിന് ഹൈകോടതി അനുമതി
text_fieldsകൊച്ചി: ശബരിമല സന്നിധാനത്തും പമ്പയിലും അന്നദാനം നടത്താൻ അഖില ഭാരത അയ്യപ്പസേവ സംഘത്തിന് ഹൈകോടതിയുടെ അനുമതി. 2015-16 വരെ നടത്തിവന്ന അന്നദാനം കഴിഞ്ഞവർഷം ദേവസ്വം ബോർഡ് തടഞ്ഞതിനെതിരെ സംഘം നൽകിയ ഹരജിയിലാണ് ദേവസ്വം ബെഞ്ച് ഉപാധികളോടെ അനുമതി നൽകിയത്. ഒരുലക്ഷം വരുന്ന അംഗങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചാണ് അന്നദാനമെന്നും ഭക്തരിൽനിന്നോ മേറ്റാ പണം സ്വീകരിക്കരുതെന്ന വ്യവസ്ഥ പാലിക്കുെന്നന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയിലെത്തിയത്.
മകരവിളക്ക് മഹോത്സവത്തിനുപുറെമ നട തുറക്കുന്ന വേളകളിലും അന്നദാനം നടത്താൻ അനുവദിച്ചിട്ടുണ്ട്. അന്നദാനത്തിന് പണം പിരിക്കരുതെന്ന വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ് നിരീക്ഷണം ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു. കൃത്യമായി കണക്ക് സൂക്ഷിക്കുക, ഒാഡിറ്റ് ചെയ്ത കണക്കിെൻറ പകർപ്പ് ശബരിമല സ്പെഷൽ കമീഷണർക്ക് നൽകുക, ഭക്ഷണത്തിെൻറ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുക, മാലിന്യം വനത്തിലോ ദേവസ്വം ബോർഡിെൻറ ഭൂമിയിലോ പുഴയിലോ ഉപേക്ഷിക്കാതെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോയി സംസ്കരിക്കുക തുടങ്ങിയ വ്യവസ്ഥകളും വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
