കേസ് വിവരങ്ങൾ മാധ്യമങ്ങേളാട് വിശദീകരിക്കുന്നതിനെതിരെ ഹൈകോടതി
text_fieldsകൊച്ചി: സുപ്രധാന ക്രിമിനൽ കേസിലെ അന്വേഷണവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വാർത്തസമ്മേളനം നടത്തി വിശദീകരിക്കുന്ന രീതിക്കെതിരെ ഹൈകോടതി. ക്രിമിനൽ കേസുകൾ സെൻസേഷണലാക്കുന്ന മാധ്യമരീതി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
അന്തിമവിധി കോടതിയുടേതാണെന്ന് പൊലീസ് മനസ്സിലാക്കണമെന്നും അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തുന്നത് തെളിവുകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. രത്നവ്യാപാരിയായിരുന്ന ഹരിഹരവർമ വധക്കേസ് പ്രതികളുടെ അപ്പീൽ ഹരജി തീർപ്പാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് പരാമർശം.
കേസിൽ തങ്ങളുടെ നിഗമനങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും അന്വേഷണത്തിെൻറ ഗതിയും മറ്റും പരസ്യമായി പ്രകടിപ്പിക്കുന്നതിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ വിട്ടുനിൽക്കണം. ഡി.ജി.പിയുടെ അനുമതിയില്ലാതെ കസ്റ്റഡിയിലുള്ള പ്രതികളെ വാർത്തസമ്മേളനങ്ങളിൽ പ്രദർശിപ്പിക്കുകയോ ചിത്രമെടുക്കാൻ അനുവദിക്കുകയോ ചെയ്യരുതെന്ന് കേരള പൊലീസ് ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഇതിന് വിരുദ്ധമായ പ്രവണതകൾ അടുത്തിടെ വർധിച്ചുവരുകയാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.