Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിസംബർ 14 വരെ രാജീവ്...

ഡിസംബർ 14 വരെ രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടി വേണ്ടെന്ന് ഹൈകോടതി സർ​ക്കാരിനോട്

text_fields
bookmark_border
Rajeev Chandrasekhar
cancel

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷക്കുറ്റം ചുമത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടി സ്വീകരിക്കരുതെന്ന് ഹൈകോടതി. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് നിർദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന സർക്കാരിന്റെ ഉറപ്പ് ഹൈകോടതി രേഖപ്പെടുത്തി.

ഇതുസംബന്ധിച്ച് പൊലീസ് കേസിലെ പരാതിക്കാരൻ ആയ ഡോക്ടർ പി. സരിൻ അടക്കമുള്ളവർക്ക് ഹൈകോടതി നോട്ടീസ് അയച്ചു. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഹൈകോടതിയെ സമീപിച്ചത്.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിലാണ് പോലീസ് കേസെടുത്തതിരുന്നത്. വിദ്വേഷം പ്രചരിപ്പിച്ചു. സമൂഹങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev Chandrasekhar
News Summary - High Court not to take strict action against Union Minister Rajeev Chandrasekhar
Next Story