അനധികൃത േബാർഡുകൾ: സർക്കാർ സ്ഥാപിച്ചവപോലും നീക്കാത്തതിൽ ഹൈകോടതിക്ക് അതൃപ്തി
text_fieldsെകാച്ചി: സർക്കാർ പരിപാടികളുെട പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാത്തത ിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി. കോടതി ഉത്തരവുകളും സർക്കാർ സർക്കുലറുകളും നിരന്തരം ഇറക്കിയിട്ടും ഫലം കാണുന്നില്ല. ഇത് തുടരാൻ അനുവദിച്ചാൽ വരുംവർഷങ്ങളിൽ ദ ുരന്തമായി മാറും. അതിനാൽ, മൂകസാക്ഷിയാകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, വ്യവസ്ഥ കൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക ് നിർദേശം നൽകുന്ന സർക്കുലർ നാലു ദിവസത്തിനകം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന പെ ാലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
തുടർന്ന് ഹരജി ജനുവരി 30ന് പരിഗണിക്കാൻ മാറ്റി. ഫ്ലക്സ് അടക്കം അനധികൃത ബോർഡുകൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട് നൽകിയ ഹരജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
നിരോധനം നടപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കുകയും ബന്ധപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തുവെന്നാണ് സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി അറിയിച്ചത്. എന്നാൽ, കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യാത്തതിനാൽ ഫലപ്രദമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഫ്ലക്സുകളും ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിരോധിച്ച് സർക്കുലറുള്ളത് കോടതി ഓർമിപ്പിച്ചു. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ തേദ്ദശ സ്ഥാപന സെക്രട്ടറിമാർക്ക് നടപടിയെടുക്കാമെന്ന് മുൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടും അതിനു തുനിയുേമ്പാൾ ഭീഷണിയുണ്ടാകുന്നുവെന്നാണ് സെക്രട്ടറിമാർ പറയുന്നത്. അനധികൃത ബോർഡുകൾക്കെതിരെ നടപടിക്ക് പൊലീസിനടക്കം അധികാരം നൽകണം.
സർക്കുലറുകൾ കൃത്യമായി പാലിക്കാനാകണം എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കുമുള്ള നിർദേശം. അനധികൃതമായി ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ റോഡ് സുരക്ഷ നിയമം, ഇന്ത്യൻ പീനൽ കോഡ്, കോടതിയലക്ഷ്യം എന്നിവ അനുസരിച്ചുള്ള നടപടിയെടുക്കാനും ക്രിമിനൽ കേസുകളെടുക്കാനും നിർദേശിച്ച് സർക്കുലർ പുറപ്പെടുവിക്കണം. ബോർഡ് നീക്കുന്ന കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ ഉത്തരവാദിത്തം ഏർപ്പെടുത്തിയാകണം സർക്കുലർ. ബോധവത്കരണത്തിനു മാധ്യമങ്ങളിലൂടെയടക്കം പ്രചാരണം നടത്തണം.
അനധികൃത ബോർഡുകൾ തടയുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ, മതസംഘടനകളെ നിയന്ത്രിക്കലാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ ചിത്രംെവച്ച് ബോർഡ് സ്ഥാപിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ബോർഡ് വേണ്ടെന്ന് പങ്കെടുക്കുന്നവർ തന്നെ പ്രഖ്യാപിച്ചാൽ ആധിക്യം കുറയും. ഫ്ലക്സും അനധികൃത ബോർഡുകളും സംസ്കരിക്കുന്നത് സംബന്ധിച്ച് നൂതന ആശയങ്ങളുണ്ടെങ്കിൽ കക്ഷികൾക്ക് അറിയിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.