Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദാമ്പത്യത്തിലെ...

ദാമ്പത്യത്തിലെ തര്‍ക്കങ്ങള്‍ കൊലപാതകങ്ങളിലെത്തുന്നതിൽ ഹൈകോടതിക്ക് ആശങ്ക 

text_fields
bookmark_border
ദാമ്പത്യത്തിലെ തര്‍ക്കങ്ങള്‍ കൊലപാതകങ്ങളിലെത്തുന്നതിൽ ഹൈകോടതിക്ക് ആശങ്ക 
cancel

കൊച്ചി: ദാമ്പത്യത്തിലെ തര്‍ക്കങ്ങള്‍ അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈകോടതി. ഇത്തരം സംഭവങ്ങൾ വേദനയുളവാക്കുന്നതാണെന്നും ഉത്കണ്ഠപ്പെടാതിരിക്കാനാവില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഭർത്താവിെൻറ ഉപദ്രവം ഭയന്ന് പൊലീസ് സംരക്ഷണം തേടി കോഴിക്കോട് സ്വദേശിനിയായ19കാരി നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് വധഭീഷണി ഉയർത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശിനി ഹൈകോടതിയെ സമീപിച്ചത്. ബിരുദ വിദ്യാര്‍ഥിനിയായിരുന്ന താന്‍ യുവാവുമായി പ്രണയത്തിലാവുകയും 2017 ഒക്ടോബറിൽ വീട്ടുകാരെ ധിക്കരിച്ച് ഇയാളോടൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയുമായിരുന്നുവെന്ന് ഹരജിയിൽ പറയുന്നു. 

എന്നാൽ, ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും  കഞ്ചാവിന് അടിമയാണെന്നും പിന്നീടാണ് മനസ്സിലായത്. കഞ്ചാവ് കച്ചവടവും ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയും സ്വന്തം വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്തു. മർദനത്തെ തുടര്‍ന്ന് ഗര്‍ഭം അലസി. തുടർന്ന് വിവാഹ മോചനത്തിന് ശ്രമിക്കുന്നുെവന്നറിഞ്ഞാണ് ഭർത്താവ് വധ ഭീഷണിയുമായി ശല്യപ്പെടുത്തുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
അടുത്തിടെ ചുറ്റും നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹരജിക്കാരിയുടെ ആശങ്ക അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടികളെ കണ്ടെത്താനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടും ധാരാളം ഹരജികൾ വരുന്നുണ്ട്. 

രക്ഷിതാക്കളെ നിഷേധിച്ച് പ്രണയത്തിെൻറ പേരിൽ പെൺകുട്ടികൾ വീടുവിട്ടു പോകുന്നതാണ് ഇത്തരം ഹരജികൾക്ക് ആധാരം. കോടതിയിൽ ഹാജരാക്കുേമ്പാൾ മാതാപിതാക്കളോട് സംസാരിക്കാൻ പോലും കുട്ടികൾ തയാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജിക്കാരിക്ക് പൊലീസ് സംരക്ഷണം നൽകാനും ഉത്തരവ് കോഴിക്കോട്, എറണാകുളം ജില്ല പൊലീസ് മേധാവികൾക്ക് കൈമാറാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam news
News Summary - High Court on Marital Problems-Kerala news
Next Story