Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിരിച്ചുവിട്ടിട്ടും...

പിരിച്ചുവിട്ടിട്ടും ദിവസവേതനത്തിൽ തുടരുന്ന എംപാനലുകാരെ പുറത്താക്കണം –ഹൈകോടതി

text_fields
bookmark_border
KSRTC - malayalam news online
cancel

കൊച്ചി: പിരിച്ചുവിട്ടശേഷം ദിവസ വേതനാടിസ്ഥാനത്തില്‍ എംപാനല്‍ ഡ്രൈവര്‍മാരെ നിയമി ച്ചിട്ടുണ്ടെങ്കില്‍ ഓക്ടോബർ മൂന്നിനകം പിരിച്ചുവിടണമെന്ന് ൈഹകോടതി. നടപടിയെട ുത്തശേഷം ഒക്ടോബര്‍ മൂന്നിന് സത്യവാങ്മൂലം നല്‍കാൻ കെ.എസ്.ആർ.ടി.സിക്ക് വാക്കാല്‍ നി ര്‍ദേശം നല്‍കി. ഡ്രൈവര്‍ തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ട ആല പ്പുഴ സ്വദേശി വേണുഗോപാല്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് നിർദേശം.

വേണുഗോപാല്‍ ഉള്‍പ്പെടെ നല്‍കിയ ഹരജികളില്‍ എംപാനലുകാരെ ഏപ്രില്‍ 30നകം ഒഴിവാക്കണമെന്നും ആവശ്യെമങ്കിൽ 2455 ഒഴിവുകളിലേക്ക് പി.എസ്.സി പട്ടികയിൽനിന്ന് നിയമനം നടത്താമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നല്‍കിയെങ്കിലും പിരിച്ചുവിടാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടുക മാത്രമാണ് ചെയ്തത്. എന്നാല്‍, പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ ജൂൈല ഒന്നിനുതന്നെ തിരിച്ചെടുത്തെന്നും ഇങ്ങനെ ആയിരത്തിയെഴുന്നൂറോളം പേർ സര്‍വിസില്‍ തുടരുന്നുണ്ടെന്നും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.
കെ.എസ്.ആർ.ടി.സി നവീകരണവുമായി ബന്ധപ്പെട്ട് സുശീല്‍ഖന്ന കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നുണ്ടെന്ന് ചെയര്‍മാനും എം.ഡിയുമായ എം.പി ദിനേശ് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്കൊപ്പമാക്കി കുറക്കാന്‍ തീരുമാനിച്ചതിനാൽ പുതിയ നിയമനങ്ങളൊന്നും ഇല്ല. നിലവിലെ സ്ഥിരം ഡ്രൈവര്‍മാരുടെ എണ്ണം 10,691 ആണ്. പ്രതിദിനം ശരാശരി 4000 ഷെഡ്യൂളുകളുണ്ട്. ഇതിനായി 11,000 ഡ്രൈവര്‍മാര്‍ വേണം. ഇപ്പോൾ 309 ഡ്രൈവര്‍മാരുടെ കുറവുണ്ട്.

ജൂലൈ ഒന്നുമുതല്‍ ആഗസ്റ്റ് എട്ട് വരെ 93 യൂനിറ്റുകളില്‍ 6587 ഡ്രൈവര്‍മാര്‍ അവധിയെടുത്തു. സ്ഥിരം ഡ്രൈവര്‍മാര്‍ അവധിയെടുത്താല്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സ്ഥിരം ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർക്ഷാമം പരിഹരിക്കാനാണ് പ്രവൃത്തിപരിചയമുള്ളവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലെങ്കില്‍ ഷെഡ്യൂളുകള്‍ മുടങ്ങുമെന്നും കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ദിവസവേതനാടിസ്ഥാനത്തിൽ എംപാനലുകാരെ നിയമിച്ചിട്ടുണ്ടെങ്കിൽ പിരിച്ചുവിടാൻ കോടതി നിർദേശിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsM panel conductor
News Summary - High court on M Panel conductor-Kerala news
Next Story