ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവിന്മേലുള്ള തുടർനടപടി ഹൈകോടതി സ്റ ്റേ ചെയ്തു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ലയനം ശിപാർശ ചെയ്യുന്നതടക്കമുള്ള ഉത്തരവ് നടപ്പാക ്കുന്നതാണ് ജസ്റ്റിസ് പി.വി. ആശ രണ്ട് മാസത്തേക്ക് തടഞ്ഞത്. റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് എ യിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും നായർ സർവിസ് സൊസൈറ്റിയുമടക്കം നൽകിയ ഹരജികളിലാണ് ഇടക്കാല ഉ ത്തരവ്.
പൊതുവിദ്യാഭ്യാസ മേഖലയെ പുനഃക്രമീകരിക്കാനെന്ന പേരിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജൂൺ ആറുമുതൽ ലയനം നടപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലക്ക് കനത്ത ആഘാതമാണ് സർക്കാർ വരുത്തിവെക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഹരജികൾ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് ഇെതന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഇവർ പറഞ്ഞു.
സുഗമമായ ഭരണനിർവഹണം ലക്ഷ്യമാക്കിയുള്ള ഏകീകരണമാണ് നടപ്പാക്കുന്നതെന്നും ലയനമല്ലെന്നും വ്യക്തമാക്കി സർക്കാറും വിശദീകരണം നൽകി. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം പരിഗണിക്കാതെയാണ് റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് നടപ്പാക്കുന്നതിനുമുമ്പ് പരിഷ്കാരത്തിന് സാധ്യമാകുംവിധം കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടില്ല. കേന്ദ്രസർക്കാറിെൻറ ഉന്നതവിദ്യാഭ്യാസ നയവും പരിഗണനക്കെടുത്തിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സർക്കാറടക്കം കക്ഷികൾക്ക് കൂടുതൽ വിശദീകരണങ്ങളുണ്ടെങ്കിൽ സമർപ്പിക്കാനും കോടതി അവസരം നൽകി. ഇക്കാലയളവിലാണ് തുടർനടപടിക്ക് സ്റ്റേ അനുവദിച്ചത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായി ഒരു വർഷത്തേക്ക് ജോയൻറ് സെക്രട്ടറി റാങ്കിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഡയറക്ടർ ജനറൽ ഒാഫ് എജുക്കേഷനായി നിയമിച്ചിട്ടുണ്ടെങ്കിലും കോടതി ഉത്തരവുപ്രകാരം ഉദ്യോഗസ്ഥന് ഇനി തുടർ നടപടികളൊന്നും സ്വീകരിക്കാനാവില്ല. തുടർനടപടി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ ഇദ്ദേഹത്തിെൻറ നിയമന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കോടതി ഉത്തരവ് ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ വ്യക്തത തേടി ഹൈകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.