Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെൻറിലേറ്റർ ലഭിക്കാതെ...

വെൻറിലേറ്റർ ലഭിക്കാതെ മരണം ആശങ്കയുണ്ടാക്കുന്നതെന്ന് കോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: കോവിഡ് ബാധിതനായിരിക്കെ യഥാസമയം വെൻറിലേറ്റർ ലഭിക്കാത്തതിനെത്തുടർന്ന് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി കൃഷ്‌ണകുമാർ മരിച്ചത് ആശങ്കയുളവാക്കുന്നതായി ഹൈകോടതി. ഐ.എം.എ അടക്കം കോവിഡ് ചികിത്സയുടെ കാര്യത്തിൽ സർക്കാറിന് നിർദേശങ്ങൾ സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കോവിഡ് ബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ കൃഷ്ണകുമാറിനെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വെൻറിലേറ്റർ സൗകര്യമില്ലാത്തതിനാൽ കലൂരിലെ താൽക്കാലിക സെൻററിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ഇവിടെയും വെൻറിലേറ്റർ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സൗകര്യം ലഭിച്ചില്ല. പിന്നീട് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു.

അതേസമയം, കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഇൗടാക്കുന്നതിനെതിരെ എം.ഇ.എസ് സ്വീകരിച്ച നിലപാടിനെ ഹൈകോടതി അഭിനന്ദിച്ചു. കോവിഡ് ബാധിതരിൽനിന്ന് സർക്കാർ ഫീസ് മാത്രമാണ് എം.ഇ.എസ് സ്ഥാപനങ്ങൾ ഇൗടാക്കുന്നതെന്ന് അഭിഭാഷകൻ വിശദീകരിച്ചു. ഇൗ നിലപാടിനെ പ്രശംസിച്ച ഡിവിഷൻ ബെഞ്ച് ഇതാണ് റമദാൻ കാലത്തെ യഥാർഥ വികാരമെന്ന് വാക്കാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ventilatorhigh court
News Summary - high court intervenes in shortage of ventilator
Next Story