Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏപ്രിൽ ആറ് വരെ...

ഏപ്രിൽ ആറ് വരെ നികുതി, ബാങ്ക് വായ്പ കുടിശ്ശിക തിരിച്ചുപിടിക്കരുത് –ഹൈകോടതി

text_fields
bookmark_border
ഏപ്രിൽ ആറ് വരെ നികുതി, ബാങ്ക് വായ്പ കുടിശ്ശിക തിരിച്ചുപിടിക്കരുത് –ഹൈകോടതി
cancel

കൊച്ചി: നികുതി -ബാങ്ക് വായ്പ കുടിശ്ശിക തിരിച്ചുപിടിക്കലിന് ഏപ്രിൽ ആറ് വരെ ഹൈകോടതിയുടെ വിലക്ക്. ബാങ്ക് വായ്പ കുടിശ്ശികക്ക് പുറമെ ആദായ നികുതി, കേരള മൂല്യ വർധിത നികുതി, വിൽപന നികുതി, മോട്ടോർ വാഹന നികുതി, വസ്തു നികുതി, കെട്ടിട നികുതി, മുനിസിപ്പൽ- കോർപറേഷൻ നികുതി തുടങ്ങിയ കുടിശ്ശികകൾ തിരിച്ചു പിടിക്കാനുള്ള നടപടികൾ നിർത്തിവെക്കാനും നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് അമിത് റാവലിെൻറ ഇടക്കാല ഉത്തരവ്.

റവന്യൂ റിക്കവറികൾ നടപടി ചോദ്യം ചെയ്തു വന്ന 80ഓളം ഹരജികൾ പരിഗണിക്കവേയാണ് കൊറോണ രോഗ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സിംഗിൾബെഞ്ചിെൻറ ഉത്തരവ്
സമാന സ്വഭാവമുള്ള കേസുകൾക്കെല്ലാം ഉത്തരവ് ബാധകമാക്കിയ കോടതി ഇത് സംബന്ധിച്ച് പുതിയ ഹരജികൾ നൽകേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ അപേക്ഷ നൽകാം.

അതേസമയം, ഉടൻ തിരിച്ചടക്കുന്ന വായ്പകൾക്ക് പൊതു ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള പക്ഷം ആവശ്യമുള്ള കുടിശ്ശികക്കാർക്ക് വായ്പ തുക തിരിച്ചടക്കുന്നതിന് ഈ ഉത്തരവ് തടസ്സമല്ല. റിസർവ് ബാങ്ക് നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ബാങ്ക് വായ്പകളും തിരിച്ചടക്കുകയുമാവാം. പിഴയും പലിശയുമടക്കം ബാങ്ക് ഗാരൻറിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത വാഹനങ്ങളോ സാധനങ്ങളോ വിട്ടു നൽകാവുന്നതാണെന്ന് കോടതി നിർദേശിച്ചു. ഇതിനായി ബന്ധപ്പെട്ട കുടിശ്ശികക്കാരൻ പ്രത്യേക അപേക്ഷ നൽകണം. ജപ്തിയുടെ ഭാഗമായി ഹാജരാകാൻ നോട്ടീസ് അയച്ച കുടിശ്ശികക്കാർ നിലവിലെ സാഹചര്യം മൂലം ഹാജരാകാതിരുന്നാൽ, അതിെൻറ പേരിൽ പ്രതികൂല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും കോടതി നിർദേശിച്ചു.

സർഫാസി ആക്ടുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾക്കും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, കസ്റ്റംസ്, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഉത്തരവിെൻറ പകർപ്പ് നൽകാനും കോടതി നിർദേശിച്ചു. തുടർന്ന് എല്ലാ കേസുകളും എപ്രിൽ ആറിന് പരിഗണിക്കാൻ മാറ്റി.

വിമാനത്താവള ജീവനക്കാരിൽ െബ്രത് അനലൈസർ പരിശോധനയാകാമെന്ന് ഹൈകോടതി
കൊച്ചി: സംശയം തോന്നുന്ന സന്ദർഭങ്ങളിൽ സംസ്ഥാനത്തെ വിമാനത്താവള ജീവനക്കാർക്ക് െബ്രത് അനലൈസർ ഉപയോഗിച്ച് ശ്വാസ പരിശോധന നടത്താമെന്ന് ഹൈകോടതി. പരിശോധന താൽക്കാലികമായി തടഞ്ഞ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് അനു ശിവരാമെൻറ ഉത്തരവ്. സംശയമുള്ള ജീവനക്കാരെ കൊറോണ വ്യാപനം തടയുന്ന മതിയായ മുൻകരുതലുകളോടെ പരിശോധന നടത്താമെന്നാണ് നിർദേശം.
വിവിധ വിമാനത്താവളങ്ങളിലെ ജീവനക്കാരായ എ. പ്രസാദ്, ജി. മഹാദേവൻ, ആർ. രാജേഷ്, സന്തോഷ് കുമാർ എന്നിവർ നൽകിയ ഹരജികളിലാണ് കഴിഞ്ഞ ദിവസം െബ്രത് അനലൈസർ പരിശോധന തടഞ്ഞ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്.
എന്നാൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പരിശോധന അനിവാര്യമാണെന്നും പൈലറ്റ് ഉൾപ്പെടെയുള്ളവരെ പരിേശാധിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനുവേണ്ടി കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചു. മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ പരിശോധന അനിവാര്യമാണ്. ഇത് പൂർണമായി നിർത്തിവെക്കുന്നത് ദോഷകരമാകും. തുടർന്നാണ് കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ ഭേദഗതി വരുത്തി സംശയമുള്ള ജീവനക്കാരെ പരിശോധിക്കാൻ അനുമതി നൽകിയത്. അതേസമയം, സ്റ്റേ ഉത്തരവിെൻറ കാലാവധി നീട്ടുകയും ചെയ്തു.
കൊറോണ രോഗഭീതി വ്യാപകമായ സാഹചര്യത്തിൽ െബ്രത് അനലൈസർ അണുവിമുക്തമാക്കാതെ പരിശോധിക്കാൻ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala news
News Summary - high court bank loan amid corona fear-kerala news
Next Story