കേരള റോഡ് സുരക്ഷ ഫണ്ട് രൂപവത്കരണം: നടപടികൾ എന്തായെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേരള റോഡ് സുരക്ഷ ഫണ്ട് രൂപവത്കരണം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വ്യക്തമാക്കണെമന്ന് സർക്കാറിനോട് ഹൈകോടതി. ധനകാര്യ, ഗതാഗത സെക്രട്ടറിമാർ ഇതുസംബന്ധിച്ച വിശദ സത്യവാങ്മൂലം നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
റോഡ് സുരക്ഷഫണ്ടിലെ തുക റോഡ് സുരക്ഷക്ക് മാത്രമായി വിനിയോഗിക്കുക, മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ 300 ബ്ലാക്ക് സ്പോട്ടുകളിലെ അപകടസാധ്യത ഇല്ലാതാക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൃശൂരിലെ സ്റ്റേറ്റ് ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെൻറർ ഉൾപ്പെടെ നൽകിയ ഹരജികളിലാണ് ഇടക്കാല ഉത്തരവ്.
റോഡ് സുരക്ഷനടപടികൾ വേണ്ടവിധം പാലിക്കുന്നില്ലെന്നും പലയിടത്തും നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഫണ്ടിന് രൂപം നൽകുന്നതെന്തിന്, തുക ചെലവഴിക്കുന്നതെങ്ങനെ തുടങ്ങിയ വിവരങ്ങൾക്കൊപ്പം പണം നൽകാത്തതെന്തെന്ന് ധനകാര്യ, ഗതാഗത വകുപ്പ് സെക്രട്ടറിമാർ നൽകുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.