Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്കിന്...

കേരള ബാങ്കിന് ഹൈകോടതി അനുമതി

text_fields
bookmark_border
കേരള ബാങ്കിന് ഹൈകോടതി അനുമതി
cancel

കൊച്ചി: കേരള ബാങ്ക് രൂപവത്കരണത്തിന് ഹൈകോടതിയുടെ അനുമതി. കേരള ബാങ്ക് രൂപവത് കരണത്തിെൻറ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികളും ജില്ല സഹകര ണ ബാങ്കുകളുടെ ലയന നടപടികളും ചോദ്യം ചെയ്ത് സമർപ്പിച്ച 20 ഹരജികൾ തള്ളിയാണ് ജസ് റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്.

ലയനനടപടികളിൽ ഇടപെടേണ്ട സാഹചര് യം ഇപ്പോഴില്ലെന്ന് കോടതി വിലയിരുത്തി. ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അന ുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച് ച് കോടതി അടിയന്തരമായി വാദം കേൾക്കുകയായിരുന്നു.പ്രാഥമിക സഹകരണ സംഘങ്ങളുടെ ഓഹര ികൾ സംസ്ഥാന ബാങ്ക് കൈകാര്യം ചെയ്യുന്നതിലെ ആശയക്കുഴപ്പമാണ് പ്രധാനമായും ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. ജില്ല ബാങ്കുകൾ ഇല്ലാതാകുന്നതോടെ നിലവിെല കടബാധ്യതകൾ, കരുതൽ തുക, വിതരണം ചെയ്യാത്ത ലാഭം എന്നിവയുടെ കാര്യത്തിലും അവ്യക്തതയുള്ളതായി ചൂണ്ടിക്കാട്ടി.

എന്നാൽ, ലയനം എങ്ങനെ പൂർത്തീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം അന്തിമ അനുമതി ഘട്ടത്തിൽ പരാതികളുണ്ടെങ്കിൽ ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ ആരോപണങ്ങൾ തള്ളി.

ലയനവുമായി ബന്ധപ്പെട്ട തീരുമാനം 14 ജില്ല ബാങ്കുകളിൽ ഒന്നൊഴികെയുള്ളവയെല്ലാം പ്രമേയം പാസാക്കിയാണ് അംഗീകരിച്ചത്.

അതിനാൽ, സംസ്ഥാന സഹകരണ ബാങ്കിെൻറ പ്രത്യേക പൊതുയോഗം ചേർന്ന് തീരുമാനമെടുക്കേണ്ട ആവശ്യമില്ല. സഹകരണസ്ഥാപനങ്ങളുടെ സ്വയംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് പറയാനാവില്ലെന്നും നടപടി ഭരണഘടന വിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഷെഡ്യൂൾ ബാങ്കായ സംസ്ഥാന ബാങ്കിൽ നോൺ ഷെഡ്യൂൾ ബാങ്കായ ജില്ല ബാങ്കുകൾ ലയിപ്പിക്കുന്നതിൽ അപാകതയുണ്ടെന്ന വാദവും കോടതി തള്ളി.

ഏതുതരം അംഗീകാരമാണ് സംസ്ഥാന ബാങ്കിന് നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് റിസർവ് ബാങ്കാണ്. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതര ലംഘനങ്ങളും അപാകതകളും ഉണ്ടെങ്കിലല്ലാതെ റിസർവ് ബാങ്കിെൻറ അന്തിമ അംഗീകാരം ലഭിക്കുന്നതുവരെ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിപണി ആവശ്യത്തിനനുസരിച്ച് പ്രതികരിക്കാനായില്ലെങ്കിൽ അസ്തിത്വ പ്രതിസന്ധി –ഹൈകോടതി
െകാച്ചി: വിപണിയുടെ ആവശ്യത്തിനനുസരിച്ച് സഹകരണ സംഘങ്ങൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നയം രൂപവത്കരിക്കുന്നവർ അസ്തിത്വ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഹൈകോടതി. മത്സരങ്ങളോട് കിടപിടിച്ച് മുന്നേറാനുള്ള ശേഷി അനിവാര്യമായ ഘട്ടമാണിതെന്നും കേരളബാങ്ക് രൂപവത്കരണ തീരുമാനം ശരിവെച്ച് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 

പ്രാഥമിക സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് ഇൗ ലക്ഷ്യം മുൻനിർത്തിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക വികസനത്തിനും ജനങ്ങൾക്ക് സേവനം ചെയ്യുന്നതിനുമൊപ്പം സഹകരണമേഖലയുടെ നിലനിൽപ്പിനും ഇത് ആവശ്യമാണെന്ന് സർക്കാറിന് ബോധ്യമായിട്ടുണ്ട്. ജനങ്ങളോട് അടുത്തുനില്‍ക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും നയപരമായ തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതാണ് സര്‍ക്കാര്‍ നടപടി. ഇപ്പോള്‍ ജില്ല സഹകരണ ബാങ്കുകളിലുള്ള അഫിലിയേഷന്‍ കേരള സംസ്ഥാന സഹകരണ ബാങ്കിലേക്ക് മാറുകയേ ഉള്ളൂവെന്നും ഇത് അവര്‍ക്ക് കൂടുതല്‍ ഗുണകരമാണെന്നും കോടതി വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newskerala bank
News Summary - high court approvement for kerala bank-kerala news
Next Story