2018ലെ പ്രളയം: നഷ്ടപരിഹാരം ഒരുമാസത്തിനകം നൽകണം –ഹൈകോടതി
text_fieldsകൊച്ചി: കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നഷ്ടപരിഹാരത്തിന് അർഹരായിട്ടും ലഭിക്ക ാത്തവർക്ക് ഒരുമാസത്തിനകം തുക വിതരണം ചെയ്യണമെന്ന് ഹൈകോടതി. അർഹരെന്ന് സർക്കാ ർതന്നെ കണ്ടെത്തിയിട്ടും നഷ്ടപരിഹാരം ഇതുവരെ ലഭിക്കാത്തവരുണ്ടെന്ന് വിലിയിരുത് തിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്. ദുരിതാശ്വാസ അപേക്ഷകളുടെ തല്‍സ്ഥിതി വിവരങ്ങള്‍ എല്ലാ ജില്ലയിലും ലഭ്യമാക്കുന്ന ഏകീകൃത ഫോർമാറ്റ് അപ്ലോഡ് ചെയ്യാൻ ഒന്നരമാസത്തെ സമയവും സർക്കാറിന് അനുവദിച്ചു. ഹരജി സെപ്റ്റംബർ 30ന് വീണ്ടും പരിഗണിക്കാൻ മാറ്റി. അർഹതയുണ്ടായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ദുരിതാശ്വാസം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നുമടക്കം ആരോപിക്കുന്ന ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
അപേക്ഷകളുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ജില്ല കലക്ടര്‍മാരുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്ന കാര്യം പൊതുജനങ്ങളെ അറിയിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പല ജില്ലകളിലും പല തരത്തിലാണ് വിവരങ്ങൾ ലഭ്യമാകുന്നതെന്നും ഏകീകൃത രൂപത്തിൽ എല്ലാ ജില്ലകളിലെയും ജനങ്ങൾക്ക് വിവരങ്ങൾ ലഭിക്കാൻ ഫോർമാറ്റ് അപ്ലോഡ് ചെയ്യുന്നതിന് മൂന്നുമാസം അനുവദിക്കണമെന്നും ഹരജി പരിഗണിക്കവേ സർക്കാർ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ആറാഴ്ച അനുവദിക്കുകയായിരുന്നു.
ഒരുമാസത്തിനകം നഷ്ടപരിഹാരം കൊടുക്കാനാണ് നിർദേശം. പ്രളയബാധിതർക്ക് നടപടികളുമായി മുന്നോട്ട് പോകാൻ നിയമസഹായം ലഭ്യമാക്കുന്നത് ഉചിതമാകുമെന്നും കെൽസയുടെ (കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി) ഇടപെടൽ ഉപകരിക്കുമെന്നും അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നിലപാട് തേടാൻ കെൽസ മെംബർ സെക്രട്ടറിയോട് സെപ്റ്റംബർ 30ന് ഹാജരാകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.