ദിലീപിെൻറ ആവശ്യം ഇരയുടെ സ്വകാര്യതക്കു മേലുള്ള കൈയേറ്റം
text_fieldsന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ സമർപ്പിച്ച മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും അതി ലെ ദൃശ്യങ്ങൾ രേഖയാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ദൃശ്യങ്ങൾ കൈമാറണമെന ്ന നടൻ ദിലീപിെൻറ ആവശ്യം ഇരയുടെ സ്വകാര്യതക്കു മേലുള്ള കൈയേറ്റമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ രേഖ ലഭിക്കേണ്ടത് തെൻറ അവകാശമാണെന്ന് കാണിച്ച് ദിലീപ് സമർപ്പിച്ച ഹരജിയിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
മെമ്മറി കാർഡിലുള്ള ദൃശ്യങ്ങൾ ഉഭയസമ്മത പ്രകാരമുള്ളതാണെന്ന് ദിലീപിെൻറ അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയിൽ വാദിച്ചു. ഇത് തെളിയിക്കാൻ പകർപ്പ് ആവശ്യമാണ്. ഒപ്പം നിരപരാധിത്വം തെളിയിക്കണമെന്നും ദിലീപിന് വേണ്ടി അഭിഭാഷകൻ വാദിച്ചു.
രേഖയാണെങ്കിലും ദൃശ്യങ്ങൾ കൈമാറുന്നത് ഇരയുടെ സ്വകാര്യതക്ക് മേലുള്ള കൈയേറ്റമാണെന്ന് സംസ്ഥാന സര്‍ക്കാറും കേസിൽ കക്ഷിചേർന്ന നടിയും വാദിച്ചു. പ്രതി ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യും. അതിനാല്‍ ദൃശ്യങ്ങള്‍ കൈമാറരുതെന്നും കോടതിയെ അറിയിച്ചു.
ഹരജിയിൽ വിധിപറയാൻ മാറ്റിവെച്ച കോടതി കേസില്‍ ഇനിയും വാദങ്ങളുണ്ടെങ്കില്‍ എഴുതി നൽകാൻ കക്ഷികൾക്ക് ഒരാഴ്ച സമയം അനുവദിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.