നെടുമ്പാശ്ശേരി-നിലക്കൽ ഹെലികോപ്ടർ സർവിസ് നവംബറിൽ
text_fieldsനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവരെ ഹെലികോപ്ടറിൽ നിലക്കലിൽ എത്തിക്കുന്ന പദ്ധതി നവംബറിൽ തുടങ്ങും. ആദ്യ സർവിസ് നവംബർ 17നായിരിക്കും. നെടുമ്പാശ്ശേരിയിൽനിന്ന് റോഡുമാർഗം കാലടിയിലെത്തിച്ച് അവിടെനിന്നാണ് ഹെലികോപ്ടറിൽ നിലക്കലിൽ എത്തിക്കുക. തീർഥാടനം കഴിഞ്ഞ് തിരിച്ച് നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നതിനുൾപ്പെടെ 29,500 രൂപയാണ് ഒരാൾക്ക് നിരക്ക്.
തീർഥാടകർക്കായുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഒരുദിവസം 12 സർവിസാണ് തീരുമാനിച്ചിരിക്കുന്നത്. കാലടിയിൽനിന്ന് 35 മിനിറ്റുകൊണ്ടാണ് നിലക്കലിലെത്തുക. ശബരി സർവിസ് എന്ന കമ്പനിയാണ് സർവിസ് തുടങ്ങുന്നത്.
ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് മണ്ഡലകാലത്ത് ഒട്ടേറെ തീർഥാടകർ വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തുന്നുണ്ട്. അതുപോലെ ചില വിദേശരാജ്യങ്ങളിൽനിന്നുള്ള തീർഥാടകരും എത്തുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് വിമാന സർവിസ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.