ഹീര ഗ്രൂപ്പിെൻറ തട്ടിപ്പ്; പണം നഷ്ടമായവരിലേറെയും പ്രവാസി മലയാളികൾ
text_fieldsകോഴിക്കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള ഹീര ഗ്രൂപ്പിെൻറ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായവരിലേറെയും മലബാറിലെ പ്രവാസികൾ. കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഒാ ഫിസ് മുഖേന 400 ലേറെ പേരാണ് സ്ഥാപനത്തിെൻറ വിവിധ സ്കീമുകളിൽ പങ്കാളികളായത്. ഇവര ുടെ നിക്ഷേപത്തുക തന്നെ 20 കോടിയിലേറെ വരും. മാനഹാനികാരണം പലരും നിക്ഷേപ വിവരം പുറത്ത ുപറയാൻ മടിക്കുന്നതിനാലാണ് വ്യക്തമായ കണക്ക് ലഭിക്കാത്തത്. ലാഭവിഹിതം മുടങ ്ങിയതോടെ 70 ലക്ഷം രൂപ നിക്ഷേപമുള്ള തലശ്ശേരി സ്വദേശി ചെമ്മങ്ങാട് പൊലീസിൽ പരാതി നൽ കിയതിനുപിന്നാലെയാണ് സ്ഥാപനത്തിെൻറ കേരളത്തിലെ തട്ടിപ്പ് പുറത്തുവന്നത്. ഇതോടെയാണ് നിക്ഷേപകരായ നിരവധിപേർ സ്ഥാപനത്തിനെതിരെ രംഗത്തുവന്നത്.
ഡിസംബർ 25ന് കോഴിക്കോട് വ്യാപാരഭവൻ ഹാളിൽ പണം നഷ്ടപ്പെട്ടവരുടെ യോഗം േചർന്നപ്പോൾ പെങ്കടുത്ത നൂറോളം പേരിൽ ഏറെയും പ്രവാസി കുടുംബങ്ങളായിരുന്നു. നിക്ഷേപത്തിന് കമ്പനി നൽകിയ 168 പേരുടെ സർട്ടിഫിക്കറ്റുകൾ അന്ന് ഹാജരാക്കിയിരുന്നു. ഇവിടെ വെച്ചാണ് ഹീര ഗ്രൂപ് വിക്ടിംസ് ഫോറം രൂപവത്കരിച്ചത്. നിക്ഷേപമുള്ള പലരും അന്ന് യോഗത്തിനെത്താൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലായി 400ലേറെ പേർ തട്ടിപ്പിനിരയായെന്ന് വ്യക്തമായത്. ഹീര ഗോൾഡ്, ഹീര ജ്വല്ലേഴ്സ്, ഹീര ഫുഡ് ബസാർ, ഹീര ഡീൽസ്, ഹീര ടെക്സ്റ്റൈൽസ്, ഹീര മാർട്ട്, ഹീര ഫുഡ്ടെക്, ഹീര ജനറൽ ട്രേഡിങ്, ഹീര എക്സ്പോർേട്ടഴ്സ് ആൻഡ് ഇംപോർേട്ടഴ്സ്, ഹീര ടൂർസ് ആൻഡ് ട്രാവൽസ്, ഹീര ബിൽഡിങ് മെറ്റീരിയൽസ്, ഹീര ഇലക് ട്രോണിക്സ്, ഹീര െഡവലപ്പേഴ്സ് എന്നിങ്ങനെ ഇന്ത്യയിലും വിദേശത്തുമായി 15 സ്ഥാപനങ്ങൾ ഉണ്ടെന്നും ഇൗ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചാണ് പണത്തിന് ലാഭവിഹിതം നൽകുന്നത് എന്നുമാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.
രാഷ്ട്രീയത്തിലടക്കം ഭാഗ്യപരീക്ഷണം; ഒടുവിൽ എല്ലാം കൈവിട്ടു
കോഴിക്കോട്: ഹീര ഗ്രൂപ്പിെൻറ പതനത്തിന് വഴിവെച്ചത് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയതും അത്യാഡംബരവുമെന്ന് ആരോപണം. വൻതോതിൽ നിക്ഷേപം സമാഹരിക്കാനായതോടെ ബോളിവുഡ് നടീനടന്മാരെയും കായികതാരങ്ങളേയും അണിനിരത്തി മെഗാ ഇവൻറുകൾ സംഘടിപ്പിച്ചു. ടൂർണമെൻറുകൾ സ്പോൺസർ ചെയ്തു. ഇവയെല്ലാം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. മാത്രമല്ല, ഗ്രൂപ് സി.ഇ.ഒ നൗഹിറ ശൈഖ് പ്രസിഡൻറായി ഒാൾ ഇന്ത്യ മഹിള എംപവർമെൻറ് പാർട്ടി രൂപവത്കരിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയതും കോടികളുടെ നഷ്ടമുണ്ടാക്കി. 2017 നവംബർ 12ന് ഡൽഹിയിൽ നടന്ന പാർട്ടി പ്രഖ്യാപന സമ്മേളനത്തിൽ വൻ താരനിരയെയാണ് കോടികൾ ചെലവഴിച്ച് എത്തിച്ചത്.
ഹൈദരാബാദ് കേന്ദ്രീകരിച്ച് രൂപവത്കരിച്ച പാർട്ടി കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തി വലിയ പ്രചാരണം നടത്തി. നിക്ഷേപകരുെട പണമാണ് ഇതിനെല്ലാം വിനിയോഗിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി പ്രതീക്ഷിച്ചത്ര വോട്ട് നേടിയില്ലെന്നുമാത്രമല്ല അധിക സ്ഥലത്തും കെട്ടിെവച്ച കാശുപോലും നഷ്ടമായി. ഇതോടെയാണ് ഗ്രൂപ് സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. ലാഭവിഹിതം മുടങ്ങി നിക്ഷേപകർ രംഗത്തെത്തിയതോടെ ഉള്ള ബിസിനസും തകർച്ചയുടെ വക്കിലെത്തി. അതിനിടെ, പാർട്ടി മത്സരിച്ച സീറ്റുകളിൽ മതേതര വോട്ടുകൾ ഭിന്നിച്ച് ബി.ജെ.പിക്ക് ഗുണം െചയ്തതും വലിയ വാർത്തയായി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായ എറണാകുളം സ്വദേശി മോളി തോമസിെൻറയും ഭർത്താവ് ബിജു തോമസിെൻറയും ഉപദേശങ്ങൾ കേട്ടാണ് ഹീര ഗ്രൂപ് വലിയ ഇവൻറുകൾ സംഘടിപ്പിച്ചും പാർട്ടി പ്രവർത്തനത്തിലൂടെയും കോടികൾ തുലച്ചതെന്ന് നൗഹിറ ശൈഖിെൻറ കുടുംബവുമായി ബന്ധമുള്ള ഒരു നിക്ഷേപകൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജയിലിലുള്ള നൗഹിറ ശൈഖിനെതിരെ കേരളത്തിനുപുറത്തും കേസുകളുണ്ട്. കോഴിക്കോെട്ട കേസിൽ ഇവരുടെ സ്ഥാപനത്തിെൻറ മാനേജർ മുംബൈ സ്വദേശി ഉമറിെന പൊലീസ് അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടു. കേരളത്തിനുപുറത്ത് തട്ടിപ്പിനിരയായവർ വിക്റ്റിംസ് ഫോറം രൂപവത്കരിച്ച് ഇതിനകം തന്നെ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.