ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
text_fieldsതിരുവനന്തപുരം: അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി രൂപപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റ് ഒക്ടോബർ 10ന് 08.30 മണിക്ക് അറബികടലിന്‍റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് കേന്ദ്രീകൃതമായി രൂപപ്പെട്ടിരിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് തീവ്ര ചുഴലിക്കാറ്റായി മാറുകയും പടിഞ്ഞാറ് -വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച അടുത്ത നാലു ദിവസങ്ങളിൽ തെക്കൻ ഒമാൻ, പടിഞ്ഞാറൻ- വടക്ക് പടിഞ്ഞാറൻ യമൻ, തീരങ്ങളിലേക്ക് നീങ്ങുവാനും സാധ്യത ഏറെയാണ്. ഇതിന്‍റെ ഫലമായി അറബികടലിന്‍റെ മധ്യപടിഞ്ഞാറൻ ഭാഗത്തും തെക്ക് പടിഞ്ഞാറൻ ഭാഗത്തും കൊടുങ്കാറ്റ് മണിക്കൂറിൽ 120 മുതൽ 130 കിലോ മീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 145 കിലോ മീറ്റർ വേഗതയിലും ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്.
ഒക്ടോബർ 11 വൈകുന്നേരത്തോടു കൂടി കാറ്റിന്‍റെ വേഗത ശക്തിപ്രാപിച്ച് മണിക്കൂറിൽ 135 മുതൽ 145 കിലോ മീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കുറിൽ 160 കിലോ മീറ്റർ വേഗതയിലും വീശുവാൻ സാധ്യതയുണ്ട്.
തുടർന്ന് അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് ഒക്ടോബർ 11 മുതൽ കാറ്റിന്‍റെ വേഗത കുറയുന്നതുമാണ്. ഇതിന്‍റെ ഫലമായി അറബികടലിന്‍റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിലും തെക്ക് പടിഞ്ഞാറൻ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.
ആയതിനാൽ മത്സ്യത്തൊഴിലാളികൾ അറബികടലിന്‍റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിൽ ഒക്ടോബർ 11 വരെയും ഗൾഫ് ഓഫ് യെദൻ തീരങ്ങളിലും അറബികടലിന്‍റെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിലും ഒക്ടോബർ 14 വരെയും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് 12 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.