Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2019 4:32 PM GMT Updated On
date_range 16 Nov 2019 4:32 PM GMTമുഖ്യമന്ത്രിക്ക് ഡൽഹിയിൽ അതിസുരക്ഷ
text_fieldsbookmark_border
ന്യൂഡൽഹി: രണ്ടു ദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിൽ എത്തിയ മുഖ്യ മന്ത്രി പിണറായി വിജയന് മുെമ്പന്നത്തേക്കാൾ സുരക്ഷക്രമീകരണങ്ങൾ. ബുള്ളറ്റ് പ്രൂഫ ് വാഹനവും ജാമർ അടക്കമുള്ള സന്നാഹങ്ങളുമാണ് ഒരുക്കിയത്. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടി. കേരള പൊലീസിനു പുറമെ ഡൽഹി പൊലീസും കാവലുണ്ട്. നാലു കമാൻഡോകൾ അധികമ ായുണ്ട്.
മാവോവാദി വേട്ടക്കു ശേഷമുള്ള സാഹചര്യം കണക്കിലെടുത്താണ് അതിസുരക്ഷ. ഡൽഹിയിൽ കേരള മുഖ്യമന്ത്രിക്ക് നൽകിപ്പോന്ന സുരക്ഷ പടിപടിയായി നേരത്തെ ഉയർത്തിയിരുന്നു. അതിനു പുറമെയാണ് ഇപ്പോഴത്തെ സന്നാഹങ്ങൾ. വിമാനത്താവളത്തിൽനിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയതു മുതൽ അധിക സുരക്ഷ ക്രമീകരണങ്ങളുണ്ട്. മുഖ്യമന്ത്രിക്ക് ഉചിതമായ ശിക്ഷ നൽകുമെന്ന മാവോവാദി കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പിെൻറ നിർദേശപ്രകാരമാണ് സുരക്ഷക്രമീകരണങ്ങൾ.
മുഖ്യമന്ത്രിക്ക് ഭീഷണി; ഗൗരവത്തിലെടുത്ത് പൊലീസ്
വടകര: മുഖ്യമന്ത്രി പിണറായി വിജയനെ കൈകാര്യം ചെയ്യുമെന്ന് കാണിച്ച് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം ഗൗരവത്തോടെ അന്വേഷിക്കാൻതന്നെയാണ് പൊലീസിെൻറ തീരുമാനം. പൊതുസേവകർക്കെതിരായ ഭീഷണി, കലാപ പ്രേരണ, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ ഐ.പി.സി 189, 153, 506, കെ.പി ആക്ട് 117 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വടകര പൊലീസ് സ്റ്റേഷനിലും പത്ര ഓഫിസിലുമാണ് ഭീഷണിക്കത്ത് തപാലില്‍ എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിനുവേണ്ടി ബദര്‍ മൂസ പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നെഴുതിയാണ് കത്തയച്ചിരിക്കുന്നത്.
കത്തിെൻറ തുടക്കം പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരായുള്ള പരാമര്‍ശത്തോടെയാണ്. അടുത്തിടെ പേരാമ്പ്രയിലുണ്ടായിരുന്ന ബസപകടത്തെ തുടര്‍ന്ന് ഹരീഷിെൻറ നേതൃത്വത്തില്‍ നടത്തിയ ലാത്തിച്ചാര്‍ജ് ഏറെ വിവാദമായിരുന്നു. ഹരീഷിനെതിരെയുള്ള ഭീഷണിയും ഏറെ ശ്രദ്ധയോടെതന്നെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.
കത്തിനൊപ്പം വെച്ചിട്ടുള്ള ലഘുലേഖ മാവോവാദി ബന്ധമുള്ളവരുടെ കൈകളില്‍ മാത്രമുണ്ടാവാന്‍ സാധ്യതയുള്ളതാണെന്നും പറയുന്നു. നവംബര്‍ ആറിന് എഴുതിയ കത്ത് വടകര-ചെമ്മരത്തൂരില്നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റൂറല്‍ എസ്.പി കെ.ജി. സൈമണിെൻറ നിര്‍ദേശപ്രകാരം വടകര സി.ഐ പി.എം. മനോജിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മാവോവാദി വേട്ടക്കു ശേഷമുള്ള സാഹചര്യം കണക്കിലെടുത്താണ് അതിസുരക്ഷ. ഡൽഹിയിൽ കേരള മുഖ്യമന്ത്രിക്ക് നൽകിപ്പോന്ന സുരക്ഷ പടിപടിയായി നേരത്തെ ഉയർത്തിയിരുന്നു. അതിനു പുറമെയാണ് ഇപ്പോഴത്തെ സന്നാഹങ്ങൾ. വിമാനത്താവളത്തിൽനിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയതു മുതൽ അധിക സുരക്ഷ ക്രമീകരണങ്ങളുണ്ട്. മുഖ്യമന്ത്രിക്ക് ഉചിതമായ ശിക്ഷ നൽകുമെന്ന മാവോവാദി കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പിെൻറ നിർദേശപ്രകാരമാണ് സുരക്ഷക്രമീകരണങ്ങൾ.
മുഖ്യമന്ത്രിക്ക് ഭീഷണി; ഗൗരവത്തിലെടുത്ത് പൊലീസ്
വടകര: മുഖ്യമന്ത്രി പിണറായി വിജയനെ കൈകാര്യം ചെയ്യുമെന്ന് കാണിച്ച് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം ഗൗരവത്തോടെ അന്വേഷിക്കാൻതന്നെയാണ് പൊലീസിെൻറ തീരുമാനം. പൊതുസേവകർക്കെതിരായ ഭീഷണി, കലാപ പ്രേരണ, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ ഐ.പി.സി 189, 153, 506, കെ.പി ആക്ട് 117 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വടകര പൊലീസ് സ്റ്റേഷനിലും പത്ര ഓഫിസിലുമാണ് ഭീഷണിക്കത്ത് തപാലില്‍ എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിനുവേണ്ടി ബദര്‍ മൂസ പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നെഴുതിയാണ് കത്തയച്ചിരിക്കുന്നത്.
കത്തിെൻറ തുടക്കം പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരായുള്ള പരാമര്‍ശത്തോടെയാണ്. അടുത്തിടെ പേരാമ്പ്രയിലുണ്ടായിരുന്ന ബസപകടത്തെ തുടര്‍ന്ന് ഹരീഷിെൻറ നേതൃത്വത്തില്‍ നടത്തിയ ലാത്തിച്ചാര്‍ജ് ഏറെ വിവാദമായിരുന്നു. ഹരീഷിനെതിരെയുള്ള ഭീഷണിയും ഏറെ ശ്രദ്ധയോടെതന്നെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.
കത്തിനൊപ്പം വെച്ചിട്ടുള്ള ലഘുലേഖ മാവോവാദി ബന്ധമുള്ളവരുടെ കൈകളില്‍ മാത്രമുണ്ടാവാന്‍ സാധ്യതയുള്ളതാണെന്നും പറയുന്നു. നവംബര്‍ ആറിന് എഴുതിയ കത്ത് വടകര-ചെമ്മരത്തൂരില്നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റൂറല്‍ എസ്.പി കെ.ജി. സൈമണിെൻറ നിര്‍ദേശപ്രകാരം വടകര സി.ഐ പി.എം. മനോജിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story