വടക്കൻ കേരളത്തിൽ മഴ കനക്കും, ഓറഞ്ച് അലർട്ട്; അറബിക്കടലിൽ ന്യൂനമർദ സാധ്യത
text_fieldsതിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ ലഭിച്ചു.
ചൊവ്വാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 64 മി.മീറ്റർ മുതൽ 115 മി.മീറ്റർ വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഈ ജില്ലകൾ യെല്ലോ അലർട്ടിലാണ്.
അതേസമയം മേയ് 22ഓടെ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ അറബിക്കടൽ, മാലദ്വീപ്, കന്യാകുമാരി മേഖല, അന്തമാൻ കടൽ, അന്തമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചിട്ടുണ്ട്.
മേയ് 27ന് മുമ്പായി കാലവർഷം കേരളതീരത്തേക്കെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളിലെല്ലാം ചുവപ്പ് ജാഗ്രതക്ക് സമാനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

