Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴക്ക് കാരണം...

കനത്ത മഴക്ക് കാരണം ന്യൂനമർദവും പസഫിക്കിലെ ചുഴലിക്കാറ്റും

text_fields
bookmark_border
കനത്ത മഴക്ക് കാരണം ന്യൂനമർദവും പസഫിക്കിലെ ചുഴലിക്കാറ്റും
cancel

തിരുവനന്തപുരം: ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദവും വടക്കുപടിഞ്ഞാറ് പസഫിക്കിൽ ഉണ്ടായ രണ്ട് ചുഴലിക്കാറ്റുമാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ. സാധാരണഗതിയിൽ തെക്കുപടിഞ്ഞാറൻ മൺസൂണിൽ ഇടിയോടുകൂടിയ മഴ ഉണ്ടാകാറില്ല. എന്നാൽ, പസഫിക്കിലെ ന്യൂനമർദ കേന്ദ്രങ്ങൾ കാറ്റിനെ ശക്തമായി വലിച്ചെടുത്തതോടെ ഇടിയോടുകൂടിയ മഴയാണ് കേരളത്തിൽ രണ്ടു ദിവസമായുള്ളത്.

അടുത്ത രണ്ട് ദിവസം മഴ‍യുടെ ശക്തി കുറയുമെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം മൂലം 13ഓടെ വീണ്ടും മഴമേഘങ്ങൾ കരുത്താർജിക്കും. 13,14 തീയതികളിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ 12 മുതൽ 24 സെ.മീ. വരെ നീളുന്ന അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിെൻറ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണം.

അറബിക്കടലിെൻറ തെക്കുപടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ കടല്‍ അത്യന്തം പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്ക് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainaccident robery-oman-gulf news-malayalam newsRain Havoc
News Summary - heavy rain-kerala news
Next Story