Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് കനത്ത മഴ;...

സംസ്ഥാനത്ത് കനത്ത മഴ; മൂന്നു മരണം, ജാഗ്രത നിർദേശം

text_fields
bookmark_border
heavy-rain
cancel

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. കനത്ത മഴയിൽ മൂന്നു പേർ മരി ച്ചു. ഏഴു മത്സ്യത്തൊഴിലാളികളെ കാണാതായി. തിരുവല്ലയിൽ മണിമലയാറ്റി ൽ മീൻപിടിക്കുന്നതിനിടെ വള്ളംകുളം പരുത്തിക്കാട്ടിൽ വീട്ടിൽ കോശി വ ർഗീസ് (അനിയൻ -54) ഒഴുക്കിൽപെട്ട് മരിച്ചു. കൊല്ലത്ത് തെങ്ങ് കടപുഴക ി പനയം ചോനംചിറ കുനിയിൽതൊടിയിൽ ദിലീപ് കുമാർ (55) മരിച്ചു. തലശ്ശേ രി ചിറക്കര കണ്ണോത്ത് പള്ളിക്കുളത്തിൽ കണ്ണൂർ മോറക്കുന്ന് മോറാൽ കാവിനടുത്ത സിനോസിൽ ബദറുൽ അദ്നാൻ (17) മുങ്ങി മരിച്ചു. വിഴിഞ്ഞത്തുനിന്ന് കടലിൽ പോയ പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആൻറണി, നീണ്ടകരയിൽനിന്ന് പോയ വള്ളം മറിഞ്ഞ് തമിഴ്നാട് കൊല്ലങ്കോട് നീരോടി പൊഴിയൂർ സ്വദേശികളായ രാജു, ജോൺ ബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. ഇടുക്കിയിലും കോട്ടയത്തും വ്യാപകമായി മണ്ണിടിഞ്ഞു. ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. തിരുവനന്തപുരം വലിയതുറയിൽ ആറ് വീടുകൾ തകർന്നു. മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

കോട്ടയത്ത് എല്ലാ ഖനനപ്രവർത്തനങ്ങളും നിരോധിച്ചു. പത്തനംതിട്ടയിൽ പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. ശബരിമല പമ്പാ മണപ്പുറത്തും വെള്ളംകയറി. 2304.40 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേസമയം 2380.46 അടിയായിരുന്നു. ഇടുക്കിയിൽ വാഗമൺ-തീക്കോയി റൂട്ടിലും ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. പൂഞ്ഞാറിന് സമീപം മരം കടപുഴകി ഒരു വീട് തകര്‍ന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.  പെരിയാറിെൻറ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഏറെ ഉയർന്നു. ചെല്ലാനം, വൈപ്പിൻ മേഖലയിൽ ശക്തമായ കടൽക്ഷോഭമുണ്ട്. ആലപ്പുഴയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ പല സ്ഥലങ്ങളിലും വൻ നാശം. മരങ്ങൾ വീണ് വീടുകൾ തകരുകയും വൈദ്യൂതി പോസ്റ്റുകൾ ഒടിയുകയും ചെയ്തു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് ക്യാമ്പ് തുടങ്ങി. തൃശൂരിൽ പെയ്ത കനത്ത മഴയിൽ പെരിങ്ങല്‍ക്കുത്തില്‍ ജലനിരപ്പ് 416 മീറ്ററായി ഉയര്‍ന്നു. 424 മീറ്ററാണ് പെരിങ്ങല്‍ക്കുത്തിെൻറ സംഭരണശേഷി. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കൂടി. ജില്ലയുടെ പല മേഖലകളിലും മഴ ശക്തമാണ്.

മലപ്പുറം ജില്ലയിൽ കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ തുടരുന്നു. വേങ്ങര ഭാഗത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ 128 മില്ലിമീറ്റർ മഴ പെയ്തു. വിവിധ ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായി. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പുളിക്കൽ, വള്ളുവമ്പ്രം ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ പലയിടത്തും വെള്ളം കയറി. ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളില്‍നിന്നായി 18 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കണ്ണൂർ നഗരത്തിനു സമീപം പലയിടത്തും വെള്ളം കയറിയതിനെ തുടർന്ന് 32 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ മഴ ഇതര ജില്ലകളെ പോലെ ശക്തമായിട്ടില്ല.

പെയ്തത് മൺസൂണിലെ കൂടിയ പ്രതിദിന മഴ
തൃശൂർ: കഴിഞ്ഞ ദിവസം ലഭിച്ചത് ഇൗ മൺസൂണിലെ ഏറ്റവും കൂടിയ പ്രതിദിന മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30വരെ 67.8 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 64 മഴമാപിനികളിൽ ലഭിച്ച കണക്കാണിത്. ഇക്കുറി മൺസൂൺ തുടങ്ങി ഇത്ര മഴ ലഭിക്കുന്നത് ആദ്യമാണ്. ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ് കൂടുതൽ ലഭിച്ചത്; 147 മി.മീ. 146 മി.മീ മഴയുമായി കോഴിേക്കാട് തൊട്ടുപുറകേ. പൊന്നാനിയിൽ 138, ചാലക്കുടിയിൽ 123, പെരുമ്പാവൂരിൽ 122 മില്ലിമീറ്റർ വീതം മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട്, വയനാട് ഒഴികെ ജില്ലകളിൽ 70മി.മീറ്ററിൽ കൂടുതൽ കനത്തമഴ ലഭിച്ചു. ജൂൺ ഒന്നു മുതൽ ജൂലൈ 19വരെ മൺസൂൺ കാലത്ത് മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്; 58 ശതമാനം കുറവ്. 1347മി.മീറ്ററിനു പകരം 560 മി.മീ മഴയാണ് വയനാട്ടിൽ ലഭിച്ചത്. 55 ശതമാനം കുറവുമായി ഇടുക്കി തൊട്ടുപിന്നാലെയുണ്ട്. ഇടുക്കിയിലെ മഴക്കമ്മി വൈദ്യുതി ഉൽപാദനത്തെ ബാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsred alertheavy rain
News Summary - Heavy rain in kerala-Kerala news
Next Story