മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എം.ജി, കേരള പരീക്ഷകൾ മാറ്റി
text_fieldsകനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾെപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ഓൺലൈൻ ക്ലാസുകൾ നടത്താം. എം.ജി, കേരള സർവകലാശാല ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
(നിർമാണത്തിലിരിക്കെ തകർന്നുവീണ കോഴിക്കോട് ചെറുകുളത്തൂർ എസ് വളവ് വെണ്ണാറയിൽ അരുൺദാസിന്റെ വീട്. Photo -ബൈജു കൊടുവള്ളി)
മുല്ലപ്പെരിയാർ ജലനിരപ്പ് 140ന് മുകളിൽ
തിരുവനന്തപുരം: പെരുമഴയിൽ വിറങ്ങലിച്ച് കേരളത്തിെൻറ തെക്കൻ ജില്ലകൾ. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. തിരുവനന്തപുരം കരമനയാറ്റിൽ മത്സ്യബന്ധനത്തിന് പോയ കോട്ടൂർ ചേനാംപാറ ആദിവാസി സെറ്റിൽമെൻറിലെ രതീഷാണ് (22) മുങ്ങിമരിച്ചത്. ഇതോടെ രണ്ടുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി.
പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയി ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേരിൽ രണ്ടുപേരെ കണ്ടെത്തി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം വെമ്പായത്ത് നാല് വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചു. തലേക്കുന്ന് കമുകിന്‍കുഴിയില്‍ വിഷ്ണു-പ്രിയങ്ക ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയയാണ് മരിച്ചത്. കോഴിക്കോട് ചെറുകുളത്തൂരിൽ വെണ്ണാറയിൽ അരുൺദാസിന്റെ വീട് മഴയിൽ തകർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12 വീടുകൾ പൂർണമായും 229 വീടുകൾ ഭാഗികമായും തകർന്നു.
തിരുവനന്തപുരത്താണ് കൂടുതൽ നാശനഷ്ടം. പത്തനംതിട്ടയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. നെയ്യാർ, അരുവിക്കര, മൂഴിയാർ, കക്കി, മലമ്പുഴ, ശിരുവാണി തുടങ്ങിയ ഡാമുകൾ തുറന്നിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിക്ക് മുകളിലെത്തി. 142 അടിയിൽ എത്തിയാൽ തമിഴ്നാട് ഇടുക്കിയിലേക്ക് ജലം തുറന്നുവിടും. അതേസമയം, ഇടുക്കി അണക്കെട്ടിെൻറ ഒരു ഷട്ടർ തുറന്നിട്ടുണ്ടെങ്കിലും ജലനിരപ്പ് നേരിയ തോതിൽ ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.