വിമാനങ്ങൾ വൈകി; കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു
text_fieldsനെടുമ്പാശ്ശേരി: കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽനിന്നുള്ള ഒരു വിമാനം റദ്ദാക്കി. പല വിമാനങ്ങളും വൈകിയാണ് സർവിസ് നടത്തുന്നത്. മഴമൂലം ഇവിടെ ഇറങ്ങാനാകാതെ പല വിമാനങ്ങ ളും തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
പുലർച്ച 3.1 0ന് എത്തിയ എമിറേറ്റ്സിെൻറ ദുബൈയിൽനിന്നുള്ള വിമാനം, 3.15ന് എത്തിയ എയർ അറേബ്യയുടെ ഷാർ ജയിൽനിന്നുള്ള വിമാനം, 5.20ന് എത്തിയ ഇത്തിഹാദിെൻറ അബൂദബി വിമാനം, 12.10ന് എത്തിയ ഇൻഡിഗോയുടെ ഹൈദരാബാദ് വഴി ഡൽഹിയിൽനിന്നുള്ള വിമാനം, 12ന് എത്തിയ ഇൻഡിഗോയുടെ മുംബൈ വിമാനം, ഉച്ചക്ക് 3.20ന് എത്തിയ എയർഏഷ്യയുടെ മുംബൈ വിമാനം എന്നിവയാണ് സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. മിക്ക വിമാനങ്ങളും ഉച്ചയോടെ തിരികെയെത്തി സർവിസ് നടത്തി. സൗദിയുടെ റിയാദിൽനിന്നുള്ള സർവിസും ഇവിടെനിന്നുള്ള മടക്കയാത്രയും ഇന്നലെ റദ്ദാക്കി.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. കൊച്ചി, കോയമ്പത്തൂർ വിമാനത്താവളങ്ങളിലേക്കാണ് ഇവ പോയത്. ഇതിൽ രണ്ടെണ്ണം പിന്നീട് കരിപ്പൂരിലെത്തി തുടർസർവിസ് നടത്തി. മറ്റൊരു വിമാനം സർവിസ് രാത്രിയിലേക്ക് പുനഃക്രമീകരിച്ചു.
വ്യാഴാഴ്ച പുലർച്ച 4.30ന് എത്തേണ്ടിയിരുന്ന ഗൾഫ് എയർ ബഹ്റൈൻ-കോഴിക്കോട് വിമാനം കൊച്ചിയിലേക്കും 4.45ന് എത്തേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്സിെൻറ അബൂദബി-കോഴിക്കോട് വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിടുകയായിരുന്നു. ഗൾഫ് എയർ 5.30നും ഇത്തിഹാദ് 5.45നും തിരിച്ചുപോകേണ്ടതായിരുന്നു. രാവിലെ 6.30ഓടെ കരിപ്പൂരിൽ തിരിച്ചെത്തിയ ഗൾഫ് എയർ ഏഴിന് ബഹ്ൈറനിലേക്ക് മടങ്ങി. രാവിലെ 9.15നാണ് ഇത്തിഹാദ് തിരിച്ചെത്തിയത്. വെള്ളിയാഴ്ച രാത്രി 12ന് വിമാനം പുറപ്പെടുമെന്ന് ഇത്തിഹാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
