Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരക്ഷാപ്രവര്‍ത്തനം...

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും -പി.എസ്. ശ്രീധരൻ പിള്ള

text_fields
bookmark_border
രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും -പി.എസ്. ശ്രീധരൻ പിള്ള
cancel

കൊച്ചി: സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. രക്ഷാചുമതല സൈന്യത്തെ ഏല്‍പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടത്തിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രളയക്കെടുതിയിൽനിന്ന് ജനത്തെ രക്ഷപ്പെടുത്താൻ സൈന്യത്തിനുമാത്രമേ കഴിയൂവെന്ന് സി.പി.എം എം.എല്‍.എപോലും കരഞ്ഞുപറയുന്നു. രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനുനല്‍കി ഭരണകൂടം ആവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും കൊച്ചിയിൽ വാർത്തസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നാവികസേനയും തീരസംരക്ഷണ സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സംസ്ഥാനത്തെ വിവിധ സേനകളും നാട്ടുകാരുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോപിക്കുന്നില്ല. പക്ഷേ സി.പി.എമ്മിെൻറ നിലപാടില്‍ മാറ്റം വരുത്തണം. തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയും പിന്നാലെ സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കാന്‍ കഴിയില്ലെന്നാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കാണരുത്. എല്ലാവരും മാനവികതയുടെ പേരിൽ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടണം.

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. പട്ടാളത്തിെൻറ പൂര്‍ണ നിയന്ത്രണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും സംസ്ഥാനത്തെ കെടുതി ദേശീയദുരന്തമായി കണക്കാക്കി പരമാവധി സഹായം വേണമെന്നും നിവേദനം നൽകി. പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 500 കോടി അടിയന്തര സഹായമാണ്. കൂടുതല്‍ സഹായം പിന്നാലെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ലാത്തതിനാൽ കേരളത്തിെൻറ കാര്യത്തിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹരജി 
കൊച്ചി: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. പ്രളയ ദുരന്തത്തെ തുടർന്നുള്ള ദുരിതാശ്വാസ-രക്ഷ പ്രവർത്തനങ്ങളിൽ സൈന്യത്തിെൻറ സഹായം കൂടി ലഭ്യമാക്കാനും  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും  സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ. ഷിബിയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ചെങ്ങന്നൂർ, മൂന്നാർ, പെരുമ്പാവൂർ, ചാലക്കുടി, ആലുവ എന്നീ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തണം. ഇതിന് നടപടി വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsdisaster in keralaKerala SOSKerala FloodsKerala Flood Relief. heavy rain
News Summary - heavy rain disaster in kerala- kerala news
Next Story