Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആഞ്ഞടിക്കാനൊരുങ്ങി ‘ഫനി’; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
Heavy-Wind
cancel
camera_altRepresentative Image

തിരുവനന്തപുരം: ബംഗാൾ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്കുകിഴക്കാ യി രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 72 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച ് ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥവകുപ്പ്. ഇന്ത ്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കട ലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്ന സമുദ്രഭാഗത്ത് വെള്ളിയാഴ്ച യോടുകൂടി ന്യൂനമർദം രൂപപ്പെടാനും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ ായി മാറാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഏപ്രിൽ 30 വരെ കേരള ത്തിലും കർണാടകതീരത്തും ശക്തമായ മഴക്ക് സാധ്യതയുണ്ട്. 29ന് എറണാകു ളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചി ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയ നാട്, കോഴിക്കോട്, പാലക്കാട് ജില്ലകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.

വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മണിക്കൂറിൽ 30-40 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശും. ചിലസമയങ്ങളിൽ വേഗം 50 കി.മീറ്റർ വരെയാകും. മേയ് ഒന്നുവരെ ഇന്ത്യന്‍ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖ പ്രദേശത്തും അതിനോട്‌ ചേര്‍ന്ന തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉള്‍ക്കടലിലും തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

‘പെയ്തി’ക്ക് ശേഷമെത്തുന്ന ചുഴലിക്കാറ്റിന് ‘ഫനി’ എന്നാണ് ശാസ്ത്രലോകം കരുതിവെച്ചിരിക്കുന്ന പേര്. ബംഗ്ലാദേശാണ് പേര് നിർദേശിച്ചത്. തീവ്രന്യൂനമർദം ചുഴലിക്കാറ്റായി പരിണമിച്ചാൽ തമിഴ്നാട് തീരത്താകും ഏറെ നാശം വിതക്കുക.

പൊതുജനങ്ങൾക്കുള്ള പൊതു അറിയിപ്പ്

1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിൽ ഉരുള്പൊട്ടല്‍ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (രാത്രി ഏഴ് മുതൽ  രാവിലെ ഏഴ് വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം
2. കാറ്റ് ശക്തിയായി വീശും എന്നതിനാല്‍ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ വാഹനം നിര്‍ത്തിയിടാതിരിക്കുക. മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ കാറ്റ് വീശുന്ന സമയത്ത് ഇരിക്കാതിരിക്കുക.
3. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾെപാട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
4.മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
5. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
6 . ഒരു കാരണവശാലും നദികൾ, തോടുകൾ എന്നിവ മുറിച്ചു കടക്കരുത്
7 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
8. ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, തോടുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
9. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
10. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്ത് സൂക്ഷിക്കുക.
11. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകുക.
12. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
13 . ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെൻറർ നമ്പർ 1077 എന്നതാണ്. ജില്ലക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്.ടി.ഡി കോഡ് ചേർക്കുക
14 . പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കുക.
15. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
16. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsHeavy windyellow alert
News Summary - heavy rain and wind; yellow alert for four districts -kerala news
Next Story