Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയുടെ മരണമറിയാതെ...

അമ്മയുടെ മരണമറിയാതെ കുട്ടിക്കൊമ്പൻ; കല്ലാറിൽ ഹൃദയഭേദക രംഗങ്ങൾ

text_fields
bookmark_border
elephants
cancel
camera_alt

കല്ലാറിെൻറ തീരത്ത് ചരിഞ്ഞ കാട്ടാനയെ കുട്ടിക്കൊമ്പൻ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു

വിതുര: കല്ലാറിെൻറ തീരത്ത് അമ്മയാനയുടെ നിശ്ചല ശരീരത്തിൽ തഴുകിയും തലോടിയും മണിക്കൂറുകളോളം മാറാതെ നിന്ന കുട്ടിയാന നാട്ടുകാർക്കും വനപാലകർക്കും നൽകിയത് ഹൃദയഭേദകരംഗം. ശനിയാഴ്ച രാവിലെയാണ് ഇരുപത്തിയാറാം മൈലിലെ വനത്തോട് ചേർന്ന സ്വകാര്യവസ്തുവിൽ ചരിഞ്ഞ കാട്ടാനയുടെ ജഢം നാട്ടുകാർ കാണുന്നത്. അമ്മയുടെ മരണമറിയാതെ ജഡത്തിന് ചുറ്റും വലംവച്ച് നടക്കുകയായിരുന്നു കുട്ടിക്കൊമ്പൻ. പലതവണ അവൻ അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

കഴിയില്ലെന്ന് കണ്ടതോടെ അരികിലിരുന്ന് അമ്മയെ തുമ്പിക്കൈ കൊണ്ട് മെല്ലെ തലോടി. ചുറ്റിലും കൂടിയവർക്ക് സങ്കടക്കാഴ്ചയൊരുക്കിയ കുട്ടിക്കൊമ്പൻ ആരെയും ജഡത്തിനടുത്തേക്ക് ചെല്ലാൻ അനുവദിച്ചില്ല. മണിക്കൂറുകളോളം അവൻ അമ്മയ്ക്കരികിൽ തുടർന്നു. അടുത്തേക്ക് വരാൻ ശ്രമിച്ചവരെ ചിന്നംവിളിച്ച് അകറ്റി. ഉച്ചയോടെ നാട്ടുകാരും വനപാലകരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് കല്ലാർ ഇരുപത്തിയാറാം മൈലിൽ നിന്ന് ജഡം കിടന്ന ഉൾപ്രദേശത്തേക്ക് വഴിയൊരുക്കി.

കുട്ടിയാനയെ കൊണ്ടുപോകാനുള്ള വാഹനം ഇതുവഴിയെത്തിച്ചു. തുടർന്ന് വടം ഉപയോഗിച്ച് പിടികൂടി വാഹനത്തിൽ കയറ്റി. കുട്ടിയാനയെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.ഇതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കാനായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkallarHeartbreaking Visuals
News Summary - Heartbreaking Visuals of elephants in Kallar
Next Story