Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ കാസര്‍കോടിനെ അവഗണിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

text_fields
bookmark_border
സര്‍ക്കാര്‍ കാസര്‍കോടിനെ അവഗണിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
cancel

കാസർകോട്: കാസര്‍കോടിനെ സര്‍ക്കാര്‍ അവഗണിച്ചുവോ എന്ന ഒരു ചിന്ത പലയിടത്തുമുണ്ട്, എന്നാല്‍ അതില്‍ കഴമ്പില്ലെന്നും ജില്ലയിലെ ആരോഗ്യ രംഗത്ത് നടന്നത് വളരെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് കംപോണൻറ് സെപറേഷന്‍ യൂനിറ്റും പുതിയ ഒ.പി വെയ്റ്റിങ് ഏരിയയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയാവുകയാണ്.

ഇവിടെ 273 തസ്തികകള്‍ സൃഷ്ടിച്ചു. 100 സീറ്റുള്ള ഗവ. മെഡിക്കല്‍ കോളജിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. കേന്ദ്രാനുമതി വേണം. ഒന്നുരണ്ടു വര്‍ഷത്തിനകം മെഡിക്കല്‍ കോളജ് പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങാനാകും.

ജില്ല ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് കിട്ടി. കിഫ്ബി ഫണ്ടായ എട്ടുകോടി രൂപ ഉപയോഗിച്ച് ജില്ല ആശുപത്രിയില്‍ കാത്ത്ലാബ് ആരംഭിക്കുകയാണ്. ജില്ല ആശുപത്രി ദേശീയ അവാര്‍ഡ് നേടി. വയോജന ക്ലിനിക് തുടങ്ങി. ജനറൽ ആശുപത്രി എട്ടുനില കെട്ടിടം ഏഴുമാസത്തിനകം പൂര്‍ത്തിയാകും.

പനത്തടിയില്‍ പുതിയ കെട്ടിടം നല്‍കി. നീലേശ്വരം താലൂക്ക് ആശുപത്രിക്കും മംഗല്‍പാടി താലൂക്ക് ആശുപത്രിക്കും 15 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. മൂന്നുവര്‍ഷത്തിനകം കാസര്‍കോട്ടുകാര്‍ക്ക് മംഗളൂരുവിനെ ആശ്രയിക്കാതെ ചികിത്സ നടത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'ഭരണ തുടർച്ച ഉണ്ടായാൽ ടാറ്റ ആശുപത്രി സ്പെഷാലിറ്റി ആവും'

ടാറ്റ ട്രസ്റ്റ്, കോവിഡ് ആശുപത്രി സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു, അത് ആവശ്യം കാസര്‍കോട്ടാണെന്ന്.

അങ്ങനെയാണ് കോവിഡ് ആശുപത്രി വന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഈ സര്‍ക്കാറിന് ഭരണതുടര്‍ച്ച ഉണ്ടായാല്‍ തീര്‍ച്ചയായും അത് സ്‌പെഷാലിറ്റി ആശുപത്രിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinisterKK Shailaja TeacherKasaragod News
News Summary - Health Minister says government has not neglected Kasargod
Next Story