Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി ഉദയഭാനുവിന്‍റെ...

സി.പി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

text_fields
bookmark_border
Udayabhanu
cancel

കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിെൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി. അന്വേഷണം ആരംഭഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്. 

മൊബൈല്‍ ഫോണില്‍ അഞ്ചാം പ്രതിയുമായി സംസാരിച്ചുവെന്നതല്ലാതെ കൊലപാതകവുമായി തന്നെ ബന്ധിപ്പിക്കാൻ തെളിവുകളൊന്നുമില്ലെന്നും തെളിവെടുപ്പിന് തെൻറ കസ്റ്റഡി ആവശ്യമില്ലെന്നും പറഞ്ഞാണ് ജാമ്യ ഹരജി നൽകിയിരുന്നത്. ചില രേഖകളില്‍ രാജീവിനെക്കൊണ്ട് ഒപ്പ് ഇടീക്കാൻ നിർബന്ധിച്ചുവെന്നാണ് മറ്റു പ്രതികളുടെ മൊഴിയെങ്കിലും അങ്ങനെയുള്ള രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ജയിലില്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്നും ഹരജിക്കാരൻ വാദിച്ചു.

അതേസമയം, കൊലപാതകത്തിലും ഉദയഭാനുവിന് പങ്കുണ്ടെന്നായിരുന്നു പ്രോസിക്യൂഷെൻറ ആരോപണം. രാജീവും ഹരജിക്കാരനും തമ്മിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതേ തുടർന്നാണ് ഇവര്‍ തമ്മിൽ ശത്രുതയുണ്ടാകുന്നത്. മറ്റ് പ്രതികളുമായി ഹരജിക്കാരൻ നടത്തിയ ഫോൺ കോൾ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കേസ് ഡയറിയും തെളിവുകളുടെ വിവരങ്ങളുമെല്ലാം കോടതിയില്‍ സമര്‍പ്പിച്ചു. പല ക്രിമിനൽ കേസുകളിലും സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന ഹരജിക്കാരൻ സ്വാധീന ശക്തിയുള്ളയാളാെണന്നും ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാവുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 
അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി രഞ്ജിത്ത് എന്നിവരുടെ ജാമ്യ ഹരജിയും നേരേത്ത തള്ളിയിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskerla newsChalakudy rajeev murderC P Udayabhanu
News Summary - HC stays Udayabhan's bail plea in Chalakudy Rajiv murder case-Kerala news
Next Story