വിദ്വേഷ പരാമർശം: പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി
text_fieldsകോട്ടയം: മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഡീഷണൽ സെഷൻസ് കോടതി മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. 30ലേക്കാണ് മാറ്റിയിരിക്കുന്നത്.
ജനുവരി ആറിന് ചാനൽ ചർച്ചക്കിടെയാണ് പി.സി. ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.
വിവിധ പരാതികളിൽ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

