വിദ്വേഷ പ്രസംഗം: പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി
text_fieldsകോട്ടയം: വിദ്വേഷ പരാമർശ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും , ബി.ജെ.പി നേതാവുമായ പി.സി. ജോർജിനെതിരായ കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി. നാളത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്.
ഇരുഭാഗത്തിൻ്റെയും വിശദമായ വാദം ഇന്ന് കേസ് പരിഗണിക്കുന്ന കേട്ട ശേഷമാണ് കോട്ടയം ജില്ല സെഷൻസ് കോടതിയുടെ നടപടി. വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നത്.
ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ.
മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

