മതസ്പര്‍ധ വളര്‍ത്തുന്ന എഫ്.ബി പോസ്റ്റ്: ഹിന്ദു െഎക്യവേദി നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല
text_fieldsകൊച്ചി: മതസ്പർധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എടവണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹിന്ദു െഎക്യവേദി നേതാവിെൻറ മുൻകൂർജാമ്യ ഹരജി ഹൈകോടതി തള്ളി. െഎക്യവേദി മലപ്പുറം ജില്ലസമിതി അംഗവും സജീവ ബി.ജെ.പി പ്രവര്‍ത്തകനുമായ പത്തിപ്പിരിയം സ്വദേശി അനീഷ് പ്രഭാകരെൻറ ഹരജിയാണ് തള്ളിയത്. നിസ്സാരമായി കണ്ട് തള്ളാവുന്ന കുറ്റകൃത്യമല്ല പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
ഏപ്രില്‍ 26നാണ് കേസിന് ആസ്പദമായ ചിത്രം അനീഷ് പ്രഭാകരന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153എ വകുപ്പ് പ്രകാരം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോയി. മഞ്ചേരി കോടതി മുൻകൂർജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്നല്ലാതെ മറ്റ് ആരോപണങ്ങൾ തനിക്കെതിരെ ഇല്ലെന്നും മദ്റസ മതസ്ഥാപനമല്ലെന്നും നിരപരാധിയാണെന്നും ഹരജിക്കാരന് വാദിച്ചു.
എന്നാൽ, മദ്റസ മതസ്ഥാപനമാണെന്നായിരുന്നു സർക്കാറിെൻറ വാദം. ഇത്രയും ഗൗരവമായ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
ഇത്തരം കുറ്റകൃത്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ടെന്നും സർക്കാർ വാദിച്ചു. തുടര്‍ന്നാണ് മുൻകൂർജാമ്യ ഹരജി കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.