Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാരിസൺസ് ഭൂമി: സിവിൽ...

ഹാരിസൺസ് ഭൂമി: സിവിൽ കോടതിയെ സമീപിക്കാൻ കലക്ടർമാർക്ക് നിർദേശം

text_fields
bookmark_border
Harrison-kerala news
cancel

തിരുവനന്തപുരം: ഹാരിസൺസ് കമ്പനി കൈവശംെവച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത സംബന് ധിച്ച കേസിൽ സിവിൽ കോടതിയെ സമീപിക്കാൻ കലക്ടർമാർക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ട റി വി. വേണു നിർദേശം നൽകി. ഹാരിസൺസിൽനിന്നോ അവരുടെ മുൻഗാമികളിൽനിന്നോ വാങ്ങിയതും ക ൈവശംവെച്ചിരിക്കുന്നതുമായ ഭൂമി, വിദേശകമ്പനികളോ വ്യക്തികളോ കൈവശംവെച്ചിരുന്നതും സ്വാതന്ത്ര്യാനന്തരം നിലവിലെ കൈവശക്കാർക്ക് സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നിയമപ്രകാരം കൈമാറിയിട്ടില്ലാത്തതുമായ ഭൂമി എന്നിവ സംബന്ധിച്ച കേസുകളും ഇതിൽ ഉൾപ്പെടും. ഇത്തരം ഭൂമികൾക്കുമേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കാനാണ് സിവിൽ കോടതിയെ സമീപിക്കുന്നത്. ഈ ഭൂമികളുടെ പരിധിയിൽവരുന്ന സിവിൽ കോടതികളിൽ സർക്കാറിനുവേണ്ടി കേസ് ഫയൽ ചെയ്യണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് കലക്ടർമാർക്ക് നിർദേശം നൽകിയത്.

ഹാരിസൺസ്, സമാന കമ്പനികൾ, അവരിൽനിന്ന് ഭൂമി നേടിയവർ എന്നിവരിൽനിന്ന് ഹൈകോടതി വിധികളുടെ പശ്ചാത്തലത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കും വില്ലേജ് ഓഫിസർക്കും ഭൂനികുതി നിയമ പ്രകാരം കരം സ്വീകരിക്കാം. അതേസമയം, ‘ഉടമാവകാശം സംബന്ധിച്ച് സർക്കാർ ഫയൽ ചെയ്യുന്ന സിവിൽ കേസിലെ വിധിക്ക് വിധേയം’ എന്ന വ്യവസ്ഥയോടെയേ കരം സ്വീകരിക്കാവൂ. ഇവരുടെ തോട്ടങ്ങളിൽ റീപ്ലാൻറ് ചെയ്യുന്നതിനായി പ്രായംചെന്ന റബർ മരങ്ങൾ മുറിക്കുന്നതിനും അനുമതി നൽകി.

ഇത്തരം ഭൂമിയുള്ള ജില്ലകളിലെ കലക്ടർമാർ തുടർനടപടി സ്വീകരിക്കണം. സിവിൽ കോടതിയിലെ കേസിലെ അന്തിമ തീർപ്പിന് വിധേയമായി കരം സ്വീകരിക്കണമെന്നായിരുന്നു ഹൈകോടതി വിധി. സ്പെഷൽ ഓഫിസർ രാജമാണിക്യം വിവിധ ജില്ലകളിലെ കലക്ടർമാർ വഴി നടത്തിയ അന്വേഷണത്തിൽ 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്കും വ്യക്തികൾക്കും പാട്ടത്തിന് നൽകിയ മൂന്നര ലക്ഷത്തോളം ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാൻഡ് ബോർഡും ലാൻഡ് ട്രൈബ്യൂണലും നൽകിയ ഇളവുകൾ റദ്ദ് ചെയ്യണമെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമനിർമാണം നടത്തണമെന്നുമുള്ള സ്പെഷൽ ഓഫിസറുടെ നിർദേശത്തോട് സർക്കാറിന് താൽപര്യമില്ലെന്നാണ് പുതിയ ഉത്തരവ് നൽകുന്ന സൂചന. ഭൂസംരക്ഷണ നിയമത്തിലെ മൂന്നാംവകുപ്പ് ഭേദഗതി ചെയ്ത് ഭൂമി ഏറ്റെടുക്കണമെന്ന നിർദേശവും സർക്കാർ മുഖവിലക്കെടുത്തില്ലെന്നാണ് ഉത്തരവിെൻറ സന്ദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsharissonCivil case
News Summary - Harrison malayalam case-Kerala news
Next Story