ഹാരിസൺസിന് അനുകൂല വിജിലൻസ് റിപ്പോർട്ട്: രണ്ടുലക്ഷത്തിലേറെ ഏക്കർ ഭൂമിക്ക് സാധൂകരണം ലഭിക്കും
text_fieldsപത്തനംതിട്ട: ഹാരിസൺസിെൻറ ആധാരം വ്യാജമല്ലെന്ന വിജിലൻസ് റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ പഴയ തിരുവിതാംകൂറിലെ തോട്ടം മേഖലയിൽ സാധൂകരണം ലഭിക്കുക രണ്ടുലക്ഷത്തിലേറെ ഏക്കറിെൻറ ൈകവശക്കാർക്ക്. എല്ലാവരുടെയും ആധാരങ്ങൾ പാട്ടാവകാശ കരാറുകളാണെന്നും ഭൂമിയുടെ ഉടമാവകാശമാകില്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.
തിരുവിതാംകൂർ മേഖലയിലെ തോട്ടം ഉടമകൾ ഭൂരിഭാഗവും കാട്ടുന്നത് ഹാരിസൺസിേൻറതിന് സമാന മുദ്രകളുള്ള ആധാരമാണ്. ഈ മുദ്രകളും തയാറാക്കിയ പേപ്പറും അതിലെ തിരുത്തലുകളും ചൂണ്ടിക്കാട്ടിയാണ് ആധാരങ്ങൾ വ്യാജമെന്ന് പറഞ്ഞുവന്നത്. ഇത്തരം ആധാരമുള്ളവരുടെ ൈകവശ ഭൂമിയുടെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലേറെ ഏക്കർ വരുമെന്ന് റവന്യൂ അധികൃതർ സൂചിപ്പിക്കുന്നു.
തിരുവിതാംകൂർ മേഖലയിലെ ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി, പീരുമേട് ടീ കമ്പനി, പൊൻന്മുടി, മേരി ഗോൾഡ്, ബ്രൈമൂർ, മെർക്കിസ്റ്റൺ, പോബ്സൺ, ഹോപ് പ്ലാേൻറഷൻ, ആർ.വി.ടി തുടങ്ങി ഡസൺകണക്കിന് കമ്പനികളാണ് സമാന ആധാരം ഉടമാവകാശത്തിന് കാട്ടുന്നത്. ഇത്തരം ആധാരങ്ങൾ ഒരേകാലത്ത് എഴുതെപ്പട്ടവയാണെന്നും കൂട്ടായി നടത്തിയ തട്ടിപ്പാണെന്നുമാണ് റവന്യൂ അധികൃതർ ഇതുവരെ പറഞ്ഞത്. വഴികാട്ടിയത് ഹാരിസൺസാണെന്നും പറഞ്ഞിരുന്നു. ഹാരിസൺസിേൻറത് തട്ടിപ്പല്ലെന്ന റിപ്പോർട്ട് വന്നതോടെ ഭൂ ഉടമകളെല്ലാവരും ആശ്വാസം കൊള്ളുകയാണ്. അക്കാലത്ത് മുദ്രപത്രങ്ങൾക്ക് ക്ഷാമമുണ്ടായിരുന്നുവെന്നും മിക്കവരും സ്വന്തമായി സംഘടിപ്പിച്ച് ആധാരങ്ങൾ എഴുതുകയും രജിസ്ട്രാർ ഓഫിസുകളിൽ മുദ്രപതിപ്പിച്ച് വാങ്ങുകയായിരുന്നു എന്നുമാണ് വിജിലൻസ് ഇപ്പോൾ പറയുന്നത്.
ആധാരങ്ങളിലെല്ലാം വെട്ടിത്തിരുത്തലുകളും കൂട്ടിേച്ചർക്കലുകളുമെല്ലാം സ്വാഭാവികമാണെന്നും അക്കാലത്ത് അതെല്ലാം അംഗീകരിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഹാരിസൺസിെൻറ ആധാരത്തിെൻറ ആധികാരികത മാത്രമേ പരിശോധിച്ചിട്ടുള്ളൂവെന്നും സർവേ നമ്പറുകളിലെ കൃത്രിമം, പവർ ഓഫ് അറ്റോണികളുടെ ആധികാരികത തുടങ്ങിയവയെ അന്വേഷിച്ചിട്ടിെല്ലന്നും വിജിലൻസ് ഡിവൈ.എസ്.പി മഹേഷ് ദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതെല്ലാം സിവിൽ കേസുകളുമായി ബന്ധെപ്പട്ടതാണെന്നും പറഞ്ഞു. ആധാരങ്ങൾ പാട്ടാവകാശ കരാറുകളാണെന്ന റവന്യൂ വകുപ്പ് വാദം കമ്പനികൾ തള്ളുന്നു. അന്നത്തെ ഭൂമിവില കണക്കാക്കി സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് എഴുതിയ ആധാരങ്ങളാണെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.