Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാരിസൺസ് കരം...

ഹാരിസൺസ് കരം അടക്കുന്നത് ബ്രിട്ടീഷ് കമ്പനിയുടെ പേരിൽ

text_fields
bookmark_border
harrison-land-acquisition
cancel

കൊല്ലം: ഹാരിസൺസ് മലയാളം കമ്പനി ഭൂമിക്ക് കരം അടക്കുന്നത് നിലവിലില്ലാത്ത ബ്രിട്ടീഷ് കമ്പനിയുടെ പേരിൽ. ഇത് തടഞ്ഞ റവന്യൂ സ്പെഷൽ ഒാഫിസറുടെ നടപടി തെറ്റെന്ന് എൽ.ഡി.എഫ് യോഗം കുറ്റപ്പെടുത്തി. ഹാരിസൺസിെൻറ തെക്കൻ ജില്ലകളിലെ ഭൂമി മുഴുവൻ ഏറ്റെടുത്ത് റവന്യൂ സ്പെഷൽ ഒാഫിസർ ഉത്തരവിറക്കിയതിനൊപ്പമാണ് വിദേശ കമ്പനികളുടെ പേരിൽ ഭൂനികുതി അടയ്ക്കുന്നതും തടഞ്ഞത്. 

എന്നാൽ കരംസ്വീകരിക്കുന്നതും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതും തടഞ്ഞതുമൂലം വായ്പ എടുക്കാനാവാതെ ഹാരിസൺസ് അടക്കം തോട്ടം മേഖലയിലെ കമ്പനികൾ പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് കഴിഞ്ഞദിവസം നടന്ന എൽ.ഡി.എഫ് യോഗത്തിലുണ്ടായ തീരുമാനം. കൂടാതെ കോടതി വിധികൾ ചൂണ്ടിക്കാട്ടി റവന്യൂ അധികൃതർ റബർ റീ പ്ലാേൻറഷൻ അടക്കമുള്ളവ തടസ്സപ്പെടുത്തുകയാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. 

മലയാളം പ്ലാേൻറഷൻസ് എന്ന ബ്രിട്ടീഷ് കമ്പനി 1976ൽ പിരിച്ചുവിട്ടിരുന്നു. അതിനുശേഷമാണ് മലയാളം പ്ലാേൻറഷൻസ് ഇന്ത്യ ലിമിറ്റഡും ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് ഇന്ത്യ ലിമിറ്റഡും രൂപവത്കരിച്ചത്. ഇൗ രണ്ട് കമ്പനികളുടെയും ഒാഹരി ൈകവശംെവച്ചിരിക്കുന്നത് പിന്നീട് രൂപവത്കരിച്ച മലയാളം പ്ലാേൻറഷൻസ് (ഹോൾഡിങ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയാണ്. ഇൗ കമ്പനിയുടെ പേരിലുള്ള ഭൂമിയാണ് കേരളത്തിൽ തങ്ങൾ ൈകവശം െവച്ചിരിക്കുന്നതെന്നാണ് ഇപ്പോഴത്തെ ഹാരിസൺസ് മലയാളം കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 

എന്നാൽ കഴിഞ്ഞ ഫെബ്രുവരി 21ന് മലയാളം പ്ലാേൻറഷൻസ് (ഹോൾഡിങ്) ലിമിറ്റഡ് പിരിച്ചുവിടുകയും അവരുടെ എല്ലാ സ്വത്തുവകകളും  സർക്കാറിൽ ലയിപ്പിക്കുകയും ചെയ്തുകൊണ്ട് ബ്രിട്ടീഷ് കമ്പനി ഹൗസിെൻറ വിജ്ഞാപനം ഇറങ്ങി. ഇതോടെ കേരളത്തിലെ ഹാരിസൺസ് മലയാളം കമ്പനിയുടെ കൈവശഭൂമി മുഴുവൻ സാേങ്കതികമായി ബ്രിട്ടീഷ് സർക്കാർ വകയായി മാറി. 

ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് സംസ്ഥാന ലാൻഡ് ബോർഡ് മലയാളം പ്ലാേൻറഷൻസിന് നൽകിയത് ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ്. ഹാരിസൺസിെൻറ തട്ടിപ്പുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നുവരുകയാണ്. സി.ബി.ഐ അന്വേഷണം വേണമെന്ന്  ശിപാർശ ചെയ്ത് റവന്യൂ സ്പെഷൽ ഒാഫിസർ  റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചതിെൻറ പിറ്റേന്നാണ് മലയാളം പ്ലാേൻറഷൻസ് (ഹോൾഡിങ്) പിരിച്ചുവിടുന്നത്. ബ്രിട്ടനിലുള്ളവർ റിപ്പോർട്ടിനെ ഗുരുതരമായി കണ്ട് ഭയന്നപ്പോഴും സംസ്ഥാന സർക്കാർ ഹാരിസൺസിന് വെള്ളപൂശുന്ന റിപ്പോർട്ട് നിയമ സെക്രട്ടറിയെ ഉപയോഗിച്ച് തയാറാക്കുകയുമാണ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHarrisonsBritish Company
News Summary - Harison pays Tax in favour of British Company - Kerala news
Next Story